<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2806332122572462576</id><updated>2011-07-07T21:21:16.016-07:00</updated><title type='text'>കാളിന്ദീതീരം......lakshmy</title><subtitle type='html'>വിധിവൈപരീത്യങ്ങളുടെ കാളീയന്‍ വിഷം ചീറ്റുന്ന കാളിന്ദി ഒഴുകുന്നു, ഒരു പുണ്യകാല്‍ത്തളനാദത്തിനു കാതോര്‍ത്ത്. ഓര്‍മ്മത്താളുകളില്‍ മാത്രം എഴുതിയിട്ടുള്ള ചില തീരക്കാഴ്ചകള്‍ ..ആ താളുകള്‍ മറിക്കപ്പെടുമ്പോള്‍</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default?max-results=100'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>11</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2806332122572462576.post-4232901718441137742</id><published>2009-07-05T15:11:00.000-07:00</published><updated>2009-12-05T12:05:26.579-08:00</updated><title type='text'>സീമന്തം [കഥ]</title><content type='html'>“ഓം ശ്രീമാതാ ശ്രീ മഹാരാജ്ഞീ ശ്രീമത്‌സിംഹാസനേശ്വരീ&lt;br /&gt;ചിദഗ്നികുണ്ഡസംഭൂതാ ദേവകാര്യ സമുദ്യതാ&lt;br /&gt;ഉദ്യദ്ഭാനു സഹസ്രാഭാ ചതുർബാഹുസമന്വിതാ&lt;br /&gt;രാഗസ്വരൂപപാശാഢ്യാ ക്രോധാകാരാങ്കുശോജ്ജ്വലാ..”&lt;br /&gt;&lt;br /&gt;മണിമുഴക്കങ്ങൾക്കും മന്ത്രോച്ചാരണങ്ങൾക്കും ദീപാരാധന തൊഴുന്ന ഭക്തരുടെ നാമജപങ്ങൾക്കുമിടയിലും മുത്തശ്ശിയുടെ വിറയാർന്ന ശബ്ദം ജപിക്കുന്ന ലളിതാസഹസ്രനാമം അവ്യക്തമായി ശ്രീദേവിയുടെ കാതുകളിൽ വന്നു വീഴുന്നുണ്ടായിരുന്നു. മനമുരുകി മുത്തശ്ശിയിപ്പോൾ പ്രാർത്ഥിക്കുന്നതെന്തെന്ന് ശ്രീദേവിക്കൂഹിക്കാം. ഒരു ഉണ്ണിക്കാൽ. തലമുറ അന്യം നിന്നു പോകാതിരിക്കാൻ, പൌത്രവധുവായ തന്നിലൂടെ, പാരമ്പര്യങ്ങളുടെ കാവൽ പുരുഷനായി ഒരു ആൺ‌തരി. അതിനു വേണ്ടി, കുടുംബം വക ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു മുൻപുള്ള തൊണ്ണൂറു നാളുകളിലെ പ്രത്യേക പ്രാർത്ഥനകളും പൂജകളും കഠിനമായ വ്രതാനുഷ്ഠാനങ്ങളും. ഇന്ന് ഉത്സവനാൾ. വ്രതാനുഷ്ഠാനങ്ങളുടെ അവസാന നാൾ. ദേവീക്ഷേത്രത്തിൽ കൊടി കയറിയ അന്നു മുതൽ ഇന്നേക്ക് നാൽ‌പ്പത്തൊന്ന് തികയുന്ന മുഴുവൻ ദിവസങ്ങളിലും, പറ്റുമ്പോഴെല്ലാം തന്നേയും കൂടെ കൂട്ടി, ദിവസേനയുള്ള അഞ്ചു പൂജകളിൽ ഒന്നു പോലും മുടങ്ങാതെ മുത്തശ്ശി തൊഴുന്നത് ഈ അനപത്യതാദു:ഖം ഒന്നു കൊണ്ടു മാത്രം. എങ്കിലും, ഒരു കുഞ്ഞിനെ നൽകാൻ കഴിയാത്തവൾ എന്ന ഭാവമോ ഈർഷ്യയോ, കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഒരിക്കൽ പോലും തന്റെ നേരെ മുത്തശ്ശി കാണിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;തറവാട്ടു കാരണവസ്ഥാനമാണു മുത്തശ്ശിക്ക്. വാല്യക്കാർ ആ മുന്നിൽ ഭയാ‍ദരങ്ങളോടെ നിൽക്കുമ്പോഴും തനിക്കരികിൽ തുളുമ്പുന്ന സ്നേഹവും വാത്സല്യവുമാണവർ. തൊണ്ണൂറൂ ദിവസത്തെ കഠിനവ്രതചര്യകളിൽ കടുകിട വീഴ്ച വരാതിരിക്കാൻ വാർദ്ധക്യത്തിന്റെ അസ്ക്യതകൾ വക വയ്ക്കാതെ പാവം മുത്തശ്ശി തന്റെ കൂടെ തന്നെ നിന്നു. തൊണ്ണൂറു ദിവസം ഭർത്താവിനോടൊപ്പം തനിക്കും വ്രതം. പരസ്പരം സ്പർശം നിഷിദ്ധം. മുത്തശ്ശിയുടെ അറയിലായിരുന്നു ഉറക്കം. ഏഴര നാഴിക വെളുപ്പുള്ളപ്പോൾ ശ്രീദേവിയെ വിളിച്ചുണർത്തുന്നു മുത്തശ്ശി. തണുപ്പു വകവയ്ക്കാതെ ക്ഷേത്രക്കുളത്തിൽ ഒപ്പം മുങ്ങി നിവരുന്നു. ഈറനോടെ ക്ഷേത്രത്തിന്റെ തെക്കുകിഴക്കു മൂലയിൽ നിൽക്കുന്ന അരയാലിനെ ഏഴുവട്ടം പ്രദക്ഷിണം വയ്പ്പിച്ച് ഇഷ്ടപുത്രലബ്ധിക്കായി തന്നെക്കൊണ്ട് സന്താനഗോപാലമന്ത്രവും ചൊല്ലിക്കുമ്പോൾ മുത്തശ്ശി കൂടെ തന്നെ. ഈറനോടെ തന്നെ ക്ഷേത്രത്തിലെ ഉഷപൂജ തൊഴുതു ഇല്ലത്തേക്കു മടങ്ങിയാൽ ആദ്യം വെറും വയറ്റിൽ തനിക്കു, പ്രത്യേകം പൂജിച്ച നെയ്സേവ. പിന്നെ അന്നേ ദിവസം ക്ഷേത്രത്തിലെ നിത്യപൂജകളോടൊപ്പം തങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പൂജകൾക്കൊക്കെ തന്നെയും കൂട്ടി സന്നിഹിത.&lt;br /&gt;&lt;br /&gt;കൊടി കയറിയ അന്നു മുതൽ ക്ഷേത്രത്തിൽ മൂന്നു പൂജകൾക്കു പകരം അഞ്ചു പൂജകളാണ്. ആചാരമനുസരിച്ച് ക്ഷേത്രത്തിലെ പ്രധാനപൂജാരിയായിരിക്കേണ്ടത് ഇല്ലത്തെ പ്രതിനിധിയാണ്. മുത്തശ്ശിയുടെ ഏകമകൻ അകാലത്തിൽ മരിക്കും വരെ അദ്ദേഹമായിരുന്നു ആ സ്ഥാനം വഹിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിനു ശേഷം ആ സ്ഥാനം വഹിക്കേണ്ടിയിരുന്ന പൌത്രന് ഇത്തരം പാരമ്പര്യാനുഷ്ഠാനങ്ങളിൽ തളക്കപ്പെട്ടു കിടക്കുന്നതിന് അശേഷം താൽ‌പ്പര്യമില്ലായിരുന്നു. എഞ്ചിനീയറായ അദ്ദേഹം മുത്തശ്ശിയുടെ തൃപ്തിക്കു വേണ്ടി മാത്രം ഉത്സവത്തോടനുബന്ധിച്ച് ദീക്ഷയെടുക്കുന്നു&lt;br /&gt;&lt;br /&gt;തൊണ്ണൂറു നാൾ ഒരു നേരം മാത്രം അന്നം. അതും ക്ഷേത്രത്തിൽ നിന്നുള്ള പടച്ചോറ്. ശേഷം പാലും പഴങ്ങളും മാത്രം. ഇഷ്ടപുത്രലാഭത്തിനായുള്ള പ്രത്യേക പൂജകളോടനുബന്ധിച്ച് തന്ത്രി ഇപ്രകാരം നിർദ്ദേശിച്ചത് പൌത്രനും പൌത്രഭാര്യയായ തനിക്കും വേണ്ടിയാണെങ്കിലും പ്രായമായ മുത്തശ്ശിയും, എതിർപ്പുകളെ വക വയ്ക്കാതെ അവയെല്ലാം നോക്കുന്നത് ആ സ്നേഹവും കരുതലും കൊണ്ടു മാത്രം. തൊണ്ണൂറൂ നാളത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് ഇന്നവസാനം. ശ്രീബലിക്കും തൃപ്പുകക്കും ശേഷം ക്ഷേത്രനടയടച്ചു കഴിഞ്ഞാൽ നോമ്പു മുറിക്കാം. ഉത്സവാഘോഷങ്ങൾ അവസാനിക്കുന്ന ഈ നാളിൽ, ദേവിക്കു മുന്നിൽ നിന്ന് ദീപാരാധന തൊഴുന്ന മുത്തശ്ശി അകം കലങ്ങി ദേവിയെ വിളിക്കുന്നുണ്ടാകും “ ദേവീ, തലമുറകളുടെ കണ്ണികൾ മുറിഞ്ഞു പോകാതെ കാക്കണേ” എന്ന്.&lt;br /&gt;&lt;br /&gt;തൊട്ടു മുന്നിൽ നിന്നു തൊഴുന്ന മുത്തശ്ശിയുടെ മുഴുവൻ വെള്ളി കെട്ടിയ മുടിയിഴകളുടെ അതിർ വരമ്പിലൂടെ, ശ്രീകോവിലിനുള്ളിൽ മുഴുക്കാപ്പണിഞ്ഞ്, ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ദേവീവിഗ്രഹത്തിൽ മിഴിയർപ്പിച്ചു നിൽക്കുമ്പോൾ ശ്രീദേവിയുടെ മനസ്സിൽ, മൂന്നു വർഷങ്ങൾക്കപ്പുറത്തെ വിവാനാളായിരുന്നു. അന്ന് നിറദീപവുമേന്തി ഗൃഹപ്രവേശം നടത്തുമ്പോൾ മുത്തശ്ശിയുടെ ആത്മഗതം കേട്ടു “മുഴുക്കാപ്പണിഞ്ഞ ദേവീവിഗ്രഹം തന്നെ. നല്ല ഐശ്വര്യോള്ള കുട്ടി.“ ഇന്നു വരെ ആ സ്നേഹത്തിന് ഒരു ഭംഗവും വന്നിട്ടില്ല. ഭർത്താവിന്റെ മുത്തശ്ശിയായിരുന്നിട്ടും അവർക്ക് താൻ സ്വന്തം പൌത്രി തന്നെയായിരുന്നു. ദരിദ്രരായിരുന്നു ശ്രീദേവിയുടെ മാതാപിതാക്കൾ. അമ്മയുടെ മാതുലന്റെ കാരുണ്യത്തിൽ ഒരു വലിയ കൂട്ടുകുടുംബത്തിൽ ആശ്രിതരായാണു, ഇളയ രണ്ടു സഹോദരിമാരോടും മാതാപിതാക്കളൊടുമൊപ്പം ശ്രീദേവി കഴിഞ്ഞിരുന്നത്. വിവാഹാനന്തരം ഒരു ആശ്രിതത്വത്തിൽ നിന്ന് മറ്റൊന്നിലേക്ക്, എന്നേ ശ്രീദേവി കരുതിയിരുന്നുള്ളു. എന്നാൽ ഇവിടെ ശ്രീദേവിയെ എതിരേറ്റത് സ്നേഹത്തിന്റെ നിറകുടമായ മുത്തശ്ശിയാണ്. അനുഭവിച്ചത് അതുവരെ അറിയാത്ത സ്വാതന്ത്ര്യവും.&lt;br /&gt;&lt;br /&gt;പഴമയുടെ ആഢ്യത്വം നിറഞ്ഞു നിന്നിരുന്ന ആ നാലുകെട്ടിനകത്ത് പക്ഷെ, സ്വന്തം ഇല്ലത്തു നിന്ന് വ്യത്യസ്തമായി വല്ലാത്തൊരേകാന്തതയായിരുന്നു ശ്രീദേവിക്ക്. അതിൽ നിന്നു രക്ഷപ്പെടാൻ എന്തെങ്കിലുമൊക്കെ അകജോലികളോ തോട്ടമുണ്ടാക്കലോ ഒക്കെ ചെയ്യാൻ ശ്രീദേവിക്കിഷ്ടമായിരുന്നെങ്കിലും മുത്തശ്ശി അതിനൊന്നും സമ്മതിച്ചിരുന്നില്ല. എന്തിനും ഏതിനും വാല്യക്കാർ. ഉച്ച വരെ മുത്തശ്ശി വാല്യക്കാർക്കും പുറം പണിക്കാർക്കുമുള്ള പല തരം നിർദ്ദേങ്ങളുമായി തിരക്കിലായിരിക്കും. ഉച്ച ഭക്ഷണം കഴിഞ്ഞ്, മുത്തശ്ശിയുടെ പതിവുറക്കവും കഴിഞ്ഞാൽ ശ്രീദേവിക്ക് മുത്തശ്ശിയെ അടുത്തു കിട്ടും. നാലും കൂട്ടി മുറുക്കാൻ ഇടിച്ചു കൊടുക്കുമ്പോൾ മുത്തശ്ശി പറയാറുള്ള പഴം കഥകളാണ് ഈ വിരസതയിൽ നിന്നുള്ള ഒരു മോചനമാർഗ്ഗം. അല്ലാത്തപ്പോൾ വായനാമുറിയിൽ ധാരാളമായിരിക്കുന്ന പഴയതും പുതിയതുമായ പുസ്തകശേഖരങ്ങളും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_H1kFJQ9Ot2A/SlC1xrGatvI/AAAAAAAAAJk/oo-XBgDI2iE/s1600-h/100_2741.JPG"&gt;&lt;img id="BLOGGER_PHOTO_ID_5354979821931378418" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 240px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_H1kFJQ9Ot2A/SlC1xrGatvI/AAAAAAAAAJk/oo-XBgDI2iE/s320/100_2741.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;അങ്ങിനെയുള്ള ഒരു ദിവസം വല്ലാതെ മടുപ്പു തോന്നിയപ്പോഴാണ്, വെയിൽ താഴാൻ തുടങ്ങിയ ഒരു നേരത്ത്, മുത്തശ്ശി ഉറക്കമുണരുന്നതിനു മുമ്പ് തിരിച്ചെത്താമെന്നു കരുതി ശ്രീദേവി, തൊടിയിലൂടെ ഒന്നു നടക്കാനിറങ്ങിയത്. വിവാഹം കഴിഞ്ഞ് ഒരുമാസമായെങ്കിലും തൊടിയിലേക്കൊന്നും ശ്രീദേവി ഇറങ്ങിയിട്ടേ ഇല്ലായിരുന്നു. അതു കൊണ്ടാകണം, പതിവില്ലാതെ പുറത്തേക്കിറങ്ങിയ ശ്രീദേവിയെ വാല്യക്കാരി തുറിച്ചു നോക്കി നിന്നത്. ഇല്ലത്തിനു ചുറ്റും ഏക്കറുകണക്കിന് സ്ഥലം ഇല്ലത്തിന്റേതായുണ്ട്. തെക്കും കിഴക്കും ഭാഗങ്ങളിൽ തെങ്ങുകളുടേയും കവുങ്ങുകളുടേയും തോട്ടങ്ങൾ. പടിഞ്ഞാറുമാറി കൊണ്ടൽ കൃഷികളും മറ്റും. വടക്കോട്ടൽ‌പ്പം നടന്നാൽ കവുങ്ങു തോട്ടത്തിനപ്പുറം വിശാലമായ നെൽ‌പ്പാടങ്ങൾ. കുളിർകാറ്റേറ്റു തൊടിയിൽ നിൽക്കുമ്പോൾ, എത്ര ശാലീനസുന്ദരമാണ് ഈ പ്രദേശം, എന്നു ചിന്തിക്കുകയായിരുന്നു ശ്രീദേവി. എങ്ങോട്ടു തിരിയണമെന്നോർത്തു നിൽക്കുമ്പോൾ കവുങ്ങു തോട്ടത്തിനിടയിലൂടെ ദൂരെ കാണായ പച്ച വയലേലകൾ തന്നെ മാടി വിളിക്കുന്നു. വല്ലാത്തൊരാകർഷണീയതയിൽ വയലരികിലെത്തി, അതിന്റെ വിശാലതക്കപ്പുറത്തേക്ക് കണ്ണോടിക്കുമ്പോൾ കണ്ടു, വയലുകൾക്കപ്പുറത്തും തലയുയർത്തി നിൽക്കുന്ന പലതരം മരങ്ങൾ. മറ്റു മരങ്ങളിൽ നിന്ന് വ്യത്യസ്തമായി, വയലരികിലായി പടർന്നു പന്തലിച്ചു നിന്ന വലിയൊരു വൃക്ഷവും അതിനു താഴെ &lt;a href="http://4.bp.blogspot.com/_H1kFJQ9Ot2A/SlC7xktvE4I/AAAAAAAAAJs/v1xGMXZ-680/s1600-h/100_2740+c.JPG"&gt;&lt;img id="BLOGGER_PHOTO_ID_5354986417287009154" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 240px; CURSOR: hand; HEIGHT: 320px" alt="" src="http://4.bp.blogspot.com/_H1kFJQ9Ot2A/SlC7xktvE4I/AAAAAAAAAJs/v1xGMXZ-680/s320/100_2740+c.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;കെട്ടിയുണ്ടാക്കിയിരിക്കുന്ന കൽമണ്ഡപവും അൽ‌പ്പം കൌതുകത്തോടെ നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് പിന്നിൽ നിന്ന് മുത്തശ്ശിയുടെ പകച്ചുള്ള വിളി കേട്ടത്. വടിയൂന്നിയൂന്നി മുത്തശ്ശിയും കൂടെ ഒരു വാല്യക്കാരിയും ഓടിയും നടന്നും വെപ്രാളത്തോടെ വരികയാണ്. “എന്തിനാ കുട്ട്യേ ആരോടും മിണ്ടാതെ ഇങ്ങോട്ടിറങ്ങിപ്പോന്നത്. ഇവിടെ നിന്നു ചുറ്റിക്കറങ്ങാതെ, വരിക” എന്നു പറഞ്ഞ് തിരിഞ്ഞു നടന്ന മുത്തശ്ശിയുടെ വാക്കുകളിലെ പകപ്പും കോപവും തിരിച്ചറിഞ്ഞ്, മിണ്ടാതെ പുറകേ നടന്നു പോരുമ്പോൾ മുത്തശ്ശി വിറയാർന്ന ശബ്ദത്തിൽ ജപിക്കുന്നുണ്ടായിരുന്നതെന്തെന്ന് വ്യക്തമായില്ല ശ്രീദേവിക്ക്.&lt;br /&gt;&lt;br /&gt;വിലക്കുകൾ ജീവിതത്തിൽ ഇതാദ്യമല്ലെങ്കിലും ഭർത്തൃഗൃഹത്തിൽ വന്ന ശേഷം മുത്തശ്ശിയുടെ മുഖത്ത് ആദ്യമായി കണ്ട ഈർഷ്യയിൽ മനസ്സിലുണർന്ന ഉന്മേഷം പെട്ടെന്ന് കെട്ടടങ്ങി. നടുമുറ്റത്തെ ഒരു മൂലയിൽ വളർന്നു നിൽക്കുന്ന മുല്ലച്ചെടിയെ നോക്കി അരഭിത്തിയിലിരിക്കുമ്പോൾ മുടിയിൽ അരുമയാർന്നൊരു തലോടൽ. മുത്തശ്ശിയാണ്, “സങ്കടായോ എന്റൂട്ടിക്ക്” എന്നു ചോദിച്ച്. “ഒന്നൂല്ല്യ മുത്തശ്ശി” എന്നു പറഞ്ഞെങ്കിലും ശബ്ദത്തിലെ സങ്കടം മുത്തശ്ശി തിരിച്ചറിഞ്ഞിട്ടുണ്ടാകും. അന്നു മുത്തശ്ശിക്ക് വെറ്റിലയടക്ക ഇടിച്ചു കൊടുക്കാനിരുന്നപ്പോഴാണ് “കുട്ട്യേ പേടിപ്പിക്കണ്ടാന്നോർത്ത് പറയാതിരുന്നതാണ്” എന്ന മുഖവുരയോടെ മുത്തശ്ശി ആ പഴം കഥകൾ പറയാൻ തുടങ്ങിയത്. ആ ഇല്ലം, പിൻ‌തലമുറക്കായുസ്സുണ്ടാവില്ല എന്നൊരു ശാപത്താൽ ഗ്രസ്തമാണത്രേ. ശ്രീദേവിക്കറിയില്ല എന്നോർത്താണ് മുത്തശ്ശിയതു പറഞ്ഞതെങ്കിലും, വേളിക്കു മുമ്പു തന്നെ ആ ഇല്ലത്തെ കുറിച്ച് അപ്രകാരം ഒരു ചൊല്ല് ശ്രീദേവിയും കേട്ടിരിക്കുന്നു. അങ്ങിനെയൊരു ഇല്ലമായതിനാലാണല്ലോ, ഒരു ദരിദ്രനമ്പൂതിരിയുടെ മൂത്ത മകളായ തന്നെ, ഇവിടത്തെ വിദ്യാസമ്പന്നനായ ഏക ആൺ തരിക്ക് വേളിയാക്കേണ്ടി വന്നത്. ഭർത്തൃഗൃഹത്തിൽ വന്ന ശേഷം, ശാപഗ്രസ്തമായ ഇല്ലം എന്ന ആ നാട്ടു സംസാരം, ഒരിക്കൽ പോലും ശ്രീദേവി ഓർത്തിട്ടില്ല. എന്നാലിപ്പോൾ മുന്നിലിരുന്നു കഥ പറയുന്ന മുത്തശ്ശിയുടെ കണ്ണുകളിൽ നിഴലിടുന്ന ഭയം, മുത്തശ്ശി മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രീദേവിക്ക് വ്യക്തമാണ്&lt;br /&gt;&lt;br /&gt;മുത്തശ്ശി കഥ പറയുകയാണ്, മുത്തശ്ശിക്കു മുമ്പ് ഒരു മൂന്നു തലമുറക്കപ്പുറത്തെ, യൌവ്വനത്തിൽ തന്നെ തറവാട്ടു കാരണവസ്ഥാനത്തെത്തിയ ഭവത്രാതൻ നമ്പൂതിരിയുടെ കഥ. മുത്തശ്ശിയുടെ മങ്ങിയ കണ്ണുകളിൽ വിളറി പ്രതിബിംബിക്കുന്ന ഭയത്തിൽ ശ്രീദേവി കണ്ടു; കുടുമ വച്ച്, പൂണൂൽ ധരിച്ച്, തടിച്ച കൂട്ടുപുരികങ്ങളോടും ആജ്ഞാശക്തിയുള്ള കണ്ണുകളോടും കൂടിയ ആജാനുബാഹുവായ ആ മുൻ‌കാരണവരെ. വേദമന്ത്രോപാസകൻ. ഉഗ്രക്രിയകൾ സ്വായത്തമാക്കിയവൻ. നാടും നാട്ടാരും ഭയഭക്തിബഹുമാനങ്ങളർപ്പിച്ചു കാണുന്നവൻ. കഠിനബ്രഹ്മചാരി. തറവാട്ടു ദേവീക്ഷേത്രത്തിലെ മുഖ്യകാർമികൻ. അതോടൊപ്പം അന്യനാടുകളിൽ നിന്നു പോലും പൂജകൾക്കും ഉച്ചാടനങ്ങൾക്കുമായി ആളുകൾ വിശ്വാസത്തോടെ സമീപിക്കുന്നവൻ&lt;br /&gt;&lt;br /&gt;സൽ‌പൂജകൾ വിട്ട് ക്ഷുദ്രപ്രയോഗങ്ങളിലേക്കും ആഭിചാരക്രിയകളിലേക്കും ഭവത്രാതൻ നമ്പൂതിരി തിരിഞ്ഞത് തൊട്ടടുത്ത ദേശത്തെ ഒരു യക്ഷിയുപദ്രവം ഒഴിപ്പിച്ചതോടെയാണത്രേ. രക്തദാഹിയായ യക്ഷി അതിസുന്ദരീരൂപം പൂണ്ട്, രാത്രി സഞ്ചാരികളെ വശീകരിച്ച് സുരതദാഹശമനശേഷം അലറിവിളിക്കുന്ന വടയക്ഷീരൂപം പൂണ്ട് അവരുടെ രക്തം ഊറ്റിക്കുടിക്കുന്നു. പിറ്റേ ദിവസം യക്ഷി കുടിയിരിക്കുന്ന കരിമ്പനച്ചുവട്ടിലോ അല്ലെങ്കിൽ വനതുല്യമായ ആ സ്ഥലത്തെ മറ്റെവിടെയെങ്കിലുമോ നാട്ടാർക്കു കാണാം, വയറു കീളിപ്പിളർന്നോ തല തകർന്നോ ഒക്കെ ജഢങ്ങൾ. രാത്രികാലങ്ങളിൽ, മദയാനയുടെ ചിന്നം വിളിക്കു സമമായുള്ള, യക്ഷിയുടെ സുരതശമനശേഷമുള്ള അലർച്ച കേട്ടാൽ, പിറ്റേ ദിവസം ഒരു യുവാവിന്റെ കീറിപ്പിളർന്ന മൃതശരീരം നാട്ടുകാർ പ്രതീക്ഷിക്കുകയായി. ഭയാനകത നിറഞ്ഞു നിന്ന ആ പ്രദേശം ആളുകൾ കഴിവതും ഒഴിവാക്കി തുടങ്ങിയപ്പോഴാണു, ഗ്രാമമുഖ്യൻ ഭവത്രാതൻ നമ്പൂതിരിക്കു ആളു വിടുന്നത്. ഉഗ്രക്രിയകളാൽ യക്ഷിയെ ആവാഹിച്ചടിമയാക്കി, കൂടെ തന്നെ കൊണ്ടു പോന്നൂ നമ്പൂതിരി. എന്നിട്ട് ഇല്ലത്തിനു വടക്കു മാറിയുള്ള പാലമരത്തിൽ കുടിയിരുത്തിച്ചു. സത്കർമ്മചാരിയായിരുന്ന നമ്പൂതിരിയുടെ മാർഗ്ഗവിഭ്രംശം അവിടം മുതലാകണം&lt;br /&gt;&lt;br /&gt;യക്ഷിയെ ബലിമന്ത്രസുരതങ്ങളാൽ പ്രീണിപ്പിച്ച് അഗോചരങ്ങളായ നിധികൾ നേടുക എന്നതായിരുന്നു നമ്പൂതിരിയുടെ ആദ്യകാല ഉദ്ദേശമെങ്കിലും, പിന്നീട് തനിക്കെതിരെ നിൽക്കുന്നവരെ ഹനിക്കുന്നതിനും സുന്ദരികളായ യുവതികളെ വശീകരിച്ചുപയോഗിക്കുന്നതിനും യക്ഷിയെ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഗ്രാമം നമ്പൂതിരിയിലെ പൈശാചികത കണ്ടു. ആളുകൾ നമ്പൂതിരിയെ വല്ലാതെ ഭയപ്പെട്ടു. ആ പ്രദേശത്തെ ചൂഴ്ന്നു നിന്ന ഭയത്തിന്റെ ഉള്ളറകളിലേക്കൊതുങ്ങി, രാപ്പകൽ ഭേദമെന്യേ ഗ്രാമം നിശ്ശബ്ദമായി.&lt;br /&gt;&lt;br /&gt;കാലാന്തരത്തിൽ കുടുംബക്ഷേത്രത്തെ പാടെ അവഗണിച്ച നമ്പൂതിരി, യക്ഷിയുടെ മുഴു ഉപാസകനായി മാറി. ദേവീചൈതന്യം നഷ്ടപ്പെട്ട് ക്ഷേത്രം പാഴടഞ്ഞു. പാലച്ചുവട്ടിലെ ദീപ,ധൂപ,രുധിര പൂജകളിലും ഉപാസകസംഗമങ്ങളിലും യക്ഷി തിമിർത്തു. നമ്പൂതിരിയെ എതിർക്കാൻ ശക്തിയുള്ളവർ ആ പ്രദേശത്താരുമുണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തെ അജയ്യനാക്കി. പൈശാചീകതയുടെ മുഴുരൂപത്തിലേക്കെത്തി നിന്ന നമ്പൂതിരിയുടെ മനസ്സിലെ ഉറങ്ങിക്കിടന്ന ഏതു തരളഭാവമാണെന്നറിയില്ല, താൻ വശീകരിച്ചുപയോഗിച്ച അനേകം യുവതികളിലൊരാളായ താത്രിക്കുട്ടിയിൽ അദ്ദേഹത്തെ അനുരക്തനാക്കിത്തീർത്തത്. ഒരിക്കൽ തന്റെ ആവശ്യം കഴിഞ്ഞാൽ പിന്നെ അതേ പെണ്ണിനെ പിന്നൊരിക്കലും വശീകരിച്ച് വശത്താക്കണമെന്ന് നമ്പൂതിരിക്കു തോന്നിയിട്ടില്ല. പക്ഷെ താത്രിക്കുട്ടിയിൽ നമ്പൂതിരി വല്ലാതെ ആകൃഷ്ടനായി. അത് പ്രണയത്തിലേക്ക് വഴി മാറുന്നതിന് അധികം താമസമുണ്ടായില്ല. കഠിനചര്യകളാൽ നിലനിറുത്തിപ്പോന്നിരുന്ന മന്ത്രവിദ്യകൾക്ക് കാലക്രമേണ മുടക്കം വന്നു. ശ്രദ്ധ താത്രിക്കുട്ടി എന്ന കേന്ദ്രബിന്ദുവിലേക്കൊതുങ്ങിയപ്പോൾ യക്ഷീയുപാസനകൾക്കും മുടക്കം നേരിട്ടു. തന്നെ ബന്ധിച്ചിരുന്ന മന്ത്രപാശങ്ങൾക്ക് ശക്തിക്ഷയം വന്നതോടെ യക്ഷി സ്വതന്ത്രയായി. ഒരുകാലത്ത് അടുത്ത ഗ്രാമത്തെ നടുക്കിയിരുന്ന മത്തഗജസമാനമായ അലർച്ച, ഏറെ നാളുകൾക്കു ശേഷം വീണ്ടും ഒരു പാതിരാവിനെ വിറപ്പിച്ചു. പിറ്റേന്നാൾ താത്രിക്കുട്ടിയുടെ ഇല്ലത്തേക്കുള്ള മാർഗ്ഗത്തിലെ ഒരു വനത്തിനു സമീപപ്രദേശത്ത് വയറു കീറിപ്പിളർന്ന്, തലതകർന്ന് ഭവത്രാതൻ നമ്പൂതിരിയുടെ മൃതശരീരം കിടന്നു.&lt;br /&gt;&lt;br /&gt;അന്നു മുതൽ ആ ഗ്രാമത്തിൽ വടയക്ഷിയുടെ തേർവാഴ്ച തുടങ്ങി. ഗ്രാമം പൂർവ്വാധികം ഭയത്തിന്റെ പിടിയിലായി. അസ്വാഭാവീകമരണങ്ങൾ നിത്യസംഭവങ്ങളായി. ഏറെ നാളുകൾക്കു ശേഷം ഭവത്രാതൻ നമ്പൂതിരിയുടെ നേർ പെങ്ങളാണ്, ദൂരെ ദൂരെ ദിക്കിലുള്ള പേരു കേട്ടൊരു താന്ത്രികനെ വരുത്തി, അദ്ദേഹത്തെ കൊണ്ട് തൊണ്ണൂറു നാളത്തെ ഉഗ്രപൂജകൾക്കു ശേഷം യക്ഷിയെ, കാഞ്ഞിരമരത്തിൽ കൊത്തിയുണ്ടാക്കിയ സ്ത്രീ രൂപത്തിലേക്കാവാഹിച്ച്, യക്ഷിക്ക് ഇനിയൊന്നനങ്ങാനാവാത്ത വിധം പ്രതിമയുടെ തലയിൽ മന്ത്രമുദ്രിതമായ ആണിയടിച്ചു ബന്ധിച്ച്, ഭവത്രാതൻ നമ്പൂതിരി യക്ഷിയെ ആവാഹിച്ചിരുത്തിയ അതേ പാലച്ചുവട്ടിൽ കുടിയിരുത്തിയത്. ചൈതന്യം നഷ്ടപ്പെട്ടു പാഴടഞ്ഞ തറവാട്ടു ദേവീക്ഷേത്രം പുനരുദ്ധരിച്ച്, അതിനകം പൂജാവിധികൾ അഭ്യസിച്ച, ഭവത്രാതൻ നമ്പൂതിരിയുടെ സഹോദരീപുത്രനെ മുഖ്യകാർമ്മികത്വമേൽ‌പ്പിക്കുമ്പോൾ, നാടിനെ ചൂഴ്ന്നു നിന്ന ഒരു ദുഷ്കാലത്തിന് അങ്ങിനെ അറുതിയായെങ്കിലും, താന്ത്രികൻ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിച്ചു. എല്ലാ മുപ്പട്ടു വെള്ളിയാഴ്ചകളിലും യക്ഷിക്കു വിളക്കും പൂജയും നടത്തുക. തറവാട്ടു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് യക്ഷിക്കും പ്രത്യേക പൂജകൾ നടത്തുക. എങ്കിൽ പോലും ബന്ധിതയായപ്പോൾ ഭവത്രാതൻ നമ്പൂതിരിയുടെ കുടുംബത്തിനു നേരേ ചൊരിഞ്ഞ യക്ഷീശാപം മറികടക്കാൻ പ്രയാസമാണത്രേ.&lt;br /&gt;&lt;br /&gt;യക്ഷീശാപം! ഭവത്രാതൻ നമ്പൂതിരിയുടെ ഇല്ലത്തെ പിൻ‌തലമുറ ആയുസ്സെത്തില്ല എന്ന ശാപം! അത് വേളി കഴിഞ്ഞ് തറവാട്ടിലെത്തുന്നവർക്കും ബാധകമാണ് എന്നതാണ് വേളിയുടെ അന്നു തന്നെ മുത്തശ്ശി തന്റെയരയിൽ കെട്ടി തന്ന ഏലസ്സു തന്നോട് പറയുന്നത്. യക്ഷിയെ ബന്ധിതയാക്കിയ അന്നു മുതൽ ഇല്ലത്തെ ഓരോ അംഗങ്ങൾക്കും പ്രത്യേകം ജപിച്ച ഏലസ്സുകളുടേയും അവ കോർത്ത മന്ത്രച്ചരടുകളുടേയും സംരക്ഷണം. എന്നിട്ടും ഭവത്രാതൻ നമ്പൂതിരിയുടെ സഹോദരീപുത്രൻ അകാലത്തിൽ മരണമടഞ്ഞു. അദ്ദേഹത്തിന്റെ സഹോദരിയുടെ, പതിനാറു വയസ്സു മാത്രമെത്തിയ മകന് ക്ഷേത്രച്ചുമതലയായി. വസൂരി വന്ന് പിന്നീട് അദ്ദേഹവും മരണമടഞ്ഞു. ആ ശ്രേണിയിൽ മുത്തശ്ശി കേട്ടതും കണ്ടതുമായ അകാലമരണങ്ങളിൽ ഒടുക്കത്തേത് എകപുത്രന്റേതും പുത്രഭാര്യയുടേതുമാണ്; ഒരു കാർ ആക്സിഡന്റിൽ. അന്നു പൌത്രൻ കൌമാരപ്രായമെത്തുന്നതേയുള്ളു. പിന്നീട് ക്ഷേത്രച്ചുമതലകൾ മറ്റൊരു പൂജാരിയെ ഏൽ‌പ്പിച്ച് പ്രത്യേകാവസരങ്ങളിൽ പൌത്രനെക്കൊണ്ട് ദീക്ഷയെടുപ്പിക്കുമായിരുന്നു മുത്തശ്ശി. ഇതാ ഇപ്പോൾ തറവാട്ടിലെ ഏക ആൺ‌തരിയായ പൌത്രന്റെ ഭാര്യയിൽ യക്ഷിയുടെ ശാപദൃഷ്ടികൾ പതിഞ്ഞിട്ടുണ്ടോ എന്ന് മുത്തശ്ശി ഭയപ്പെടുന്നു. യക്ഷിയുടെ ദൃഷ്ടികളിൽ നിന്നും, ഇല്ലത്തിന്റെ നാലതിരുകൾക്കകത്തെ, പൂജകളാൽ പ്രത്യേകം സംരക്ഷിതമായ അറകൾക്കുള്ളിൽ പാവം മുത്തശ്ശി തന്നെ ഒളിപ്പിച്ചു നിറുത്തിയിരിക്കയായിരുന്നു എന്ന് അന്നാണ് ശ്രീദേവിക്കു മനസ്സിലായത്. മുപ്പട്ടു വെള്ളിയാഴ്ചകളിൽ യക്ഷിക്കു വിളക്കു വയ്ക്കുവാൻ വാല്യക്കാരോടൊപ്പം മുത്തശ്ശി തന്നെയാണ് പോകാറ്. ഇല്ലത്തെ വേറൊരാളും യക്ഷീദൃഷ്ടിയിൽ പെടാതിരിക്കാൻ. പക്ഷെ അന്നു താനതു ഭേദിച്ചു പുറത്തു പോയതോർത്ത് ആ വൃദ്ധഹൃദയം ഭയത്താൽ തേങ്ങുന്നത്, അന്ന്, ആ മടിയിൽ തല ചായ്ച്ചു കിടന്ന ശ്രീദേവി അറിയുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;മുത്തശ്ശിയുടെ ആ ഭയത്തിന് പൂർണ്ണത കൈ വന്ന പോലെ പിന്നീടുള്ള മൂന്നു വർഷങ്ങൾ. ഒരു ഉണ്ണിക്കാൽ കണ്ടിട്ടു മരിക്കാൻ കഴിയണേയെന്ന മുത്തശ്ശിയുടെ അദമ്യമായ ആഗ്രഹത്തിന്റെ പരിണതിയാണ് തൊണ്ണൂറു നാൾ നീണ്ടു നിന്ന പൂജകൾ, പ്രാർത്ഥനകൾ, അനുഷ്ഠാനങ്ങൾ....ഇന്നേക്ക് അത്താഴപൂജക്കു ശേഷം, ക്ഷേത്രനട അടച്ച ഈ മുഹൂർത്തത്തിൽ അതിനവസാനം. തൊണ്ണൂറു നാളുകൾ നീണ്ട മുത്തശ്ശിയുടെ കൂടെയുള്ള അന്തിയുറക്കത്തിനും. അന്ന് സ്വന്തം കിടപ്പറയിലേക്കു പോകുന്നതിനു മുമ്പേ ശ്രീദേവിയുടെ നിറുകയിൽ തലോടി മുത്തശ്ശി പറഞ്ഞു “ മനസ്സറിഞ്ഞു പ്രാർത്ഥിക്കുക ദേവിയോട്, ദീർഘായുഷ്മാനായ ഒരു പുത്രനെ തരണേ എന്ന്”&lt;br /&gt;&lt;br /&gt;നീണ്ട വ്രതാനുഷ്ഠാനങ്ങൾക്കും ക്ഷേത്രത്തിലെ ഉത്സവനാളത്തെ ചടങ്ങുകൾക്കും ശേഷം വളരേ ക്ഷീണിതയായിരുന്നു ശ്രീദേവി. തളർച്ചയോടെ വന്നു കിടക്കുമ്പോൾ അതിലേറെ തളർച്ചയോടെ അദ്ദേഹം അരികിലുറങ്ങുന്നു. ശ്രീദേവിക്ക് പക്ഷെ ഉറക്കം വന്നില്ല. ആചരിച്ച വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചോർത്ത അവളുടെ മനസ്സിലേക്ക് അവസാനം മുത്തശ്ശിയുടെ മുഖം ഒരു നിറദീപം പോലെ തെളിഞ്ഞു വന്നു. ഒരു കുഞ്ഞിനെ തറവാടിനു നൽകാൻ കഴിയാത്ത തന്നെ എന്തു കൊണ്ട് അവർ നിഷേധിക്കുന്നില്ല, അല്ലെങ്കിൽ നിഷേധിച്ചു കൂടാ! നിറഞ്ഞു വന്ന കണ്ണുകൾ ശ്രീദേവി അമർത്തിത്തുടച്ചു. ഉറക്കത്തിലൊന്നനങ്ങിക്കിടന്ന ഭർത്തവിന്റെ വലതു കൈപ്പത്തി തളർന്ന ഒരു ചീരത്തണ്ടിനു സമാനം, ഭർത്താവിനെതിരെ വശം തിരിഞ്ഞു കിടന്നിരുന്നു ശ്രീദേവിയുടെ ദേഹത്തു വന്നു വീണു. അവൾ സാവധാനം അതിൽ നിന്നും ഊർന്ന് മാറിക്കിടന്നു. മുടിയുലഞ്ഞ്, സീമന്തരേഖയിലണിഞ്ഞിരുന്ന ചന്ദനവും സിന്ദൂരവും കലർന്ന കുറി, പൊടിഞ്ഞ് കണ്ണിൽ വീണത് കണ്ണിൽ അസ്വസ്ഥതയുണ്ടാക്കിയെങ്കിലും നിറഞ്ഞു വന്ന കണ്ണീരിനൊപ്പം അത് ഒഴുകിപ്പോയി. മുത്തശ്ശി ചാർത്തിത്തന്നതാണ്, നിവേദ്യത്തോടൊപ്പം ഇലച്ചീന്തിൽ കിട്ടിയ ചന്ദനവും കുങ്കുമവും കലർന്ന മിശ്രിതം. സീമന്തരേഖയിൽ ചാർത്തിയതിനൊപ്പം താലിയിലും തൊട്ടു തന്നു അൽ‌പ്പം.&lt;br /&gt;&lt;br /&gt;സീമന്ത രേഖയിലെ സിന്ദൂരം. ഒരു ഹൈന്ദവാചാരം. സുമംഗലികൾ അണിയുന്നത്. തന്റെ കന്യകാത്വം ഒരു പുരുഷനാൽ ഭേദിക്കപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്നുവത്രേ സീമന്തരേഖയിലെ സിന്ദൂരം. എന്നാൽ അത് ആദ്യമായണിഞ്ഞതോ, വിവാഹത്തിന്റെയന്ന്, വിവാഹത്തിനു സന്നിഹിതരായ അനേകം ആളുകളുടെ മുന്നിൽ വച്ച്. അതിലെ തമാശയോർത്തു ശ്രീദേവി.&lt;br /&gt;&lt;br /&gt;താലിയിലെ സിന്ദൂരം പതുക്കെ അടർത്തിക്കളഞ്ഞു. പിന്നെ കൈ സീമന്തരേഖയിലേക്കു നീണ്ടു. അവിടെ പൊടിഞ്ഞു താഴെ വീഴാതെ ബാക്കി നിന്ന സിന്ദൂരവും കണ്ണിൽ വീഴാതെ തൂത്തു കളഞ്ഞു. പിന്നെ തലയാകെ പരതിയന്വേഷിച്ചു; തനിക്കഗോചരമായ, വിവാഹനാൾ മുതൽ താനന്വേഷിക്കുന്ന, തനിക്കപ്രാപ്യമായ ആ ആണി തലയിലെവിടെയാണു തറഞ്ഞിരിക്കുന്നതെന്ന്. എന്നിട്ട് പ്രാർത്ഥിച്ചു, ഇഷ്ടപുത്രലാഭത്തിനല്ല, ഒരു നിമിഷത്തേക്കെങ്കിലും ആ ആണിയൊന്നു പറിച്ചൂരിയെറിയാൻ... എന്നിട്ട് ആർത്തട്ടഹസിച്ച് ചിരിച്ച്, മനസ്സിലെ അടക്കിപ്പിടിച്ച കാമനകൾക്ക് ഉഗ്രരൂപമേകാൻ..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2806332122572462576-4232901718441137742?l=kaalindeetheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/4232901718441137742/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2806332122572462576&amp;postID=4232901718441137742' title='70 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/4232901718441137742'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/4232901718441137742'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/2009/07/blog-post_5185.html' title='സീമന്തം [കഥ]'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_H1kFJQ9Ot2A/SlC1xrGatvI/AAAAAAAAAJk/oo-XBgDI2iE/s72-c/100_2741.JPG' height='72' width='72'/><thr:total>70</thr:total></entry><entry><id>tag:blogger.com,1999:blog-2806332122572462576.post-6624518566750590915</id><published>2009-01-16T01:52:00.000-08:00</published><updated>2009-01-16T13:53:05.562-08:00</updated><title type='text'>‘ഒന്നു വച്ചാൽ രണ്ട്...രണ്ടു വച്ചാൽ നാല്....</title><content type='html'>...........ആർക്കും വയ്ക്കാം..വരിക..വരിക..’&lt;br /&gt;&lt;br /&gt;വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ വഴിവാണിഭം കൂടി കൊഴുക്കുന്ന ആ തെരുവിൽ മറ്റെല്ലാ ശബ്ദങ്ങൾക്കും മേലേ ഉയർന്നു കേൾക്കുന്നത്, ഒരു പ്രത്യേക ഈണത്തിൽ ‘അയാൾ’ വിളിച്ചു പറയുന്ന മേൽ‌പ്പറഞ്ഞ വാചകങ്ങളാണ്. വഴിവാണിഭക്കാരുടെ അധികം തിരക്കില്ലാത്ത, എന്നാൽ തെരുവിന്റെ മുഴുവൻ കാഴ്ചയും കിട്ടുന്ന തരത്തിലുള്ള ഒരരികിൽ, നിലത്ത് ദീർഘചതുരത്തിലുള്ള ഹാർഡ്ബോഡ് വിരിച്ച് അതിന്റെ ഒരറ്റത്തിരുന്ന്, തോൾസഞ്ചി അരികിൽ വച്ച്, കയ്യിലിട്ടു കശക്കിയ ചീട്ടുകൾ മുന്നിൽ നിരത്തി അയാൾ കളി തുടങ്ങും&lt;br /&gt;&lt;br /&gt;കാഴ്ചയിൽ അയാൾക്കൊരു നാൽ‌പ്പതിനും അമ്പതിനുമിടയ്ക്ക് പ്രായം തോന്നും. വെട്ടിയൊതുക്കാത്ത താടിമീശയും മുടിയും, സ്ഥിരമായി ധരിക്കുന്ന നിറം മങ്ങിയ കള്ളിമുണ്ടും, തെറുത്തുകയറ്റിയ കൈകളോട് കൂടിയ പഴയ ഷർട്ടും, തലയിൽ വട്ടം കെട്ടിയ തോർത്തും, കർക്കശമായ മുഖഭാവവും ഒക്കെകൂടി ക്രൂരമായൊരു രൂപം കാഴ്ചക്കാർക്ക് അയാളിൽ തൊന്നിയിരുന്നെങ്കിലും മുച്ചീട്ട് കളിയുടെ സമയത്ത് അയാൾ വളരേ ഉല്ലാസവാനായി, പുകവലി കറുപ്പിച്ച ചുണ്ടുകളകത്തി, മുറുക്കാൻ കറ പിടിച്ച പല്ലുകൾ മുഴുക്കെ വെളിയിൽ കാട്ടി ചിരിച്ചിരുന്നു. &lt;br /&gt;&lt;br /&gt;രണ്ടോ മൂന്നോ മാസങ്ങളേ ആയുള്ളൂ അയാളെ ആ തെരുവിൽ കണ്ടു തുടങ്ങിയിട്ട്. അയാളുടെ പേരെന്താണെന്നോ നാടെവിടെയാണെന്നോ ആർക്കും അറിയില്ലായിരുന്നു. സ്ഥലത്തെ പ്രധാന ടൌണിൽ നിന്നും അധികം ദൂരെയല്ലാത്ത  ആ തെരുവിൽ പലചരക്കു കടകൾ മുതൽ ഇലക്ട്രോണിക്സ് ഉൽ‌പ്പന്നങ്ങളുടെ കടകൾ വരെ ഉണ്ടായിരുന്നു. തട്ടുകടകളും ചെറിയ ഹോട്ടലുകളും തുടങ്ങി മുന്തിയ തരം റെസ്റ്റോറന്റുകളുമുണ്ടായിരുന്നു. ഇവയ്ക്ക് പുറമേയാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വഴിവാണിഭക്കാരും വന്നെത്തുന്നത്. എന്തും വാങ്ങാൻ കിട്ടുന്ന സ്ഥലമെന്ന നിലയിൽ അവിടം ധാരാളം പേരേ ആകർഷിച്ചിരുന്നു എന്നതിനാൽ ഈ മൂന്ന് ദിവസങ്ങളിൽ കച്ചവടക്കാർക്ക് അവിടം കുശാലാണ്. പ്രത്യേകിച്ചും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ. സമീപത്തുള്ള സ്കൂളിൽ നിന്നും പിന്നെ ടൌണിലെ കോളേജിൽ നിന്നുമുള്ള അധ്യാപകർ, സ്കൂളിൽ നിന്നും കുട്ടികളെ കൂട്ടാൻ വരുന്ന മാതാപിതാക്കൾ, ഓഫീസ് ജീവനക്കാർ എന്നു മുതൽ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള മിക്കവാറും ആൾക്കാരും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ആ തെരുവിൽ വന്ന് അവശ്യസാധനങ്ങൾ വാങ്ങി പോകാറുണ്ട്. &lt;br /&gt;&lt;br /&gt;മുച്ചീട്ട് കളിക്കാരനും വെള്ളിയാഴ്ച ഇഷ്ടദിവസമാണ്. അന്നയാൾക്ക് ചുറ്റും സാധാരണ കൂടാറുള്ള ചെറുപ്പക്കാർക്കു പുറമേ കുറേ സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമുണ്ടാകും. അവരും ചെറിയ സംഖ്യകൾ വച്ച് കളിക്കാൻ കൂടും. മുച്ചീട്ട് കളിയിൽ വിദഗ്‌ദ്ധനായിരുന്നു അയാൾ. വച്ചവർക്കൊക്കെ കാശ് പോകാറാണ് പതിവ്. കാഴ്ചക്കാരുടെ മുഖത്ത് പ്രതീക്ഷ മങ്ങിത്തുടങ്ങുന്ന ചില വേളകളിൽ ഇടക്ക് ചിലർ ജയിച്ച്, വച്ചതിന്റെ ഇരട്ടി പോക്കറ്റിലാക്കുമ്പോൾ, അയാൾക്കു ചുറ്റും വീണ്ടും ഉന്മേഷത്തിന്റെ മുഖങ്ങളുണരും. വീറോടും വാശിയോടും കൂടി പിന്നേയും ആളുകൾ കാശിറക്കും.&lt;br /&gt;&lt;br /&gt;നാലരക്കും ആറിനുമിടക്കാണ് അയാൾക്ക് ചുറ്റും ഏറ്റവുമധികം ആളുകൾ കൂടുന്നത്. ആറുമണിക്കു ശേഷം സ്കൂൾ കുട്ടികളൊക്കെ അപ്രത്യക്ഷമാകും. ഒരു ഏഴു മണി വരെ കുറേ ചെറുപ്പക്കാർ കൂടി കളിക്കാനുണ്ടാകും. അവരും കൂടി പൊയ്ക്കഴിഞ്ഞാൽ അയാൾ കിട്ടിയ പണമെല്ലാം മടിക്കുത്തിൽ നിന്ന് തോൾസഞ്ചിയിലെ മറ്റൊരു കൊച്ചു പണസഞ്ചിയിലേക്ക് എണ്ണിമാറ്റി, ഹാർഡ്‌ബോഡ് മടക്കിയെടുത്ത് തോൾസഞ്ചിയിലാക്കി, തൊട്ടടുത്ത ഹോട്ടലിലേക്ക് നടക്കും. അവിടെ നിന്ന് അത്താഴവും കഴിച്ച് എങ്ങോട്ടോ പോകും. &lt;br /&gt;&lt;br /&gt;ആദ്യമെല്ലാം അയാൾ തെരുവിലുള്ള സ്ഥിരം കച്ചവടക്കാർക്ക് കൌതുകമോ, അൽ‌പ്പം ഭീതിയോ നൽകുന്നൊരു കാഴ്ചയായിരുന്നു. ആരോടും ചങ്ങാത്തം കൂടുകയോ, ഒരു ചിരി പോലും സമ്മാനിക്കുകയോ ചെയ്യാത്ത അയാളുടെ പേരെങ്കിലും ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ച ഏക ആൾ ഹോട്ടൽകാരൻ അച്ചുതേട്ടനായിരുന്നു. ദോശ മുറിച്ച്, ചമ്മന്തിയിൽ മുക്കി കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരുന്നതിനാലാവും അയാൾ തന്റെ ചോദ്യം കേൾക്കാഞ്ഞത് എന്നോർത്ത് അച്ചുതേട്ടൻ ചോദ്യം ആവർത്തിച്ചു. അയാളൊന്ന് പാളി നോക്കുക മാത്രം ചെയ്തു. ‘വീട് ഇവിടടുത്തെങ്ങാനുമാണോ’ എന്നച്ചുതേട്ടൻ ചോദിച്ചത് ജാള്യത മറയ്ക്കാനാണ്. ‘കുറച്ചു ദൂരെയാ..’ എന്നു തലപൊക്കാതാണയാൾ ഉത്തരം പറഞ്ഞത്. പിന്നീട് അച്ചുതേട്ടൻ അയാളോട് ഒരു കുശലവും ചോദിച്ചിട്ടില്ല. ആരും ഒന്നും ചോദിച്ചിട്ടില്ല. പോകെപ്പോകെ അയാൾ തെരുവിലെ ഒരു സുപരിചിത കാഴ്ചയാവുമ്പോഴും ‘മുച്ചീട്ടു കളിക്കാരൻ’ എന്നതിലപ്പുറം അയാളുടെ പേരെന്താണെന്നു പോലും ആർക്കും അറിയില്ലായിരുന്നു. ഒരു പോലീസ് വാഹനത്തിന്റെ നിഴലെങ്ങാൻ ദൂരെ കണ്ടാൽ തന്റെ സാധനങ്ങളെടുത്തു കൊണ്ട് ഞൊടിയിടയിൽ എവിടെയാണയാൾ അപ്രത്യക്ഷനാകുന്നതെന്നും, തിരക്കിന്റെ ഒരു നൂറു കാഴ്ചകൾ നിമിഷങ്ങളിൽ മാറിമറിയുന്ന ആ നഗരപ്രാന്തത്തിന് അറിയില്ലായിരുന്നു&lt;br /&gt;&lt;br /&gt;അന്നൊരു വെള്ളിയാഴ്ച പതിവിനു വിപരീതമായി അയാൾ അൽ‌പ്പം നേരത്തേ എത്തി. മൂന്നുമണിയായിട്ടും വെയിലിന്റെ ചൂട് ഒട്ടും കുറഞ്ഞിട്ടില്ലായിരുന്നു. വഴിക്കച്ചവടക്കാർ പലരും സ്ഥലത്തെത്തിയിരുന്നെങ്കിലും വാങ്ങാൻ വരുന്ന ആളുകളുടെ എണ്ണം അധികം ഉണ്ടായിരുന്നില്ല. പതിവില്ലാതെ അന്നയാൾ തെരുവിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ രണ്ടുമൂന്നാവർത്തി നടന്നു. പിന്നെ പതിവു തെറ്റിച്ച്, കച്ചവടക്കാർ കൂടുതലായി ഇരിക്കാറുള്ള സ്ഥലത്തിരുന്നു. അച്ചുതേട്ടന്റെ കടയിൽ നിന്നും കളി തുടങ്ങുന്നതിനു മുൻപ് കുടിക്കാറുള്ള കാലിച്ചായ അന്നയാൾ കുടിച്ചില്ല. തന്റെ സാധനങ്ങളെല്ലാം നിരത്തി വച്ച്, തെരുവ് അയാളിൽ നിന്നും കേൾക്കാറുള്ള ഏകപല്ലവിയായ ‘ഒന്നു വച്ചാൽ രണ്ട്...’ എന്നത് പതിവിലും ഉച്ചത്തിൽ അയാൾ വിളിച്ചു പറയാൻ തുടങ്ങി. കുറച്ചു പേർ അയാൾക്ക് ചുറ്റും കൂടി. എന്തുകൊണ്ടോ അസ്വസ്ഥനായി കാണപ്പെട്ട അയാൾ അന്നു തോറ്റുകൊണ്ടേയിരുന്നു. കറപിടിച്ച പല്ലുകൾ കാട്ടിയുള്ള പതിവു ചിരി അന്നയാളിലുണ്ടായിരുന്നില്ല. പകരം, തനിക്കു ചുറ്റുമുള്ള ആളുകളേയും തെരുവിലെമ്പാടും ഇടക്കിടെ പകപ്പോടെ നോക്കുന്നതും, തോൾസഞ്ചിയിൽ കയ്യിട്ട് പണസഞ്ചി ഇടക്കിടെ പരതി നോക്കുന്നതും, ‘സമയമായിട്ടില്ല, ഇനിയുമാളുകൾ വരാനുണ്ട്’ എന്നു പിറുപിറുത്തതുമൊന്നും കളി ജയിക്കുന്ന ലഹരിയിൽ ഉന്മത്തരായി തീർന്ന ചുറ്റിനുമുള്ളവർ ശ്രദ്ധിച്ചില്ല&lt;br /&gt;&lt;br /&gt;പെട്ടെന്നാണ് തെരുവിന്റെ മറ്റേ അറ്റത്ത് ഒരു വലിയ ശബ്ദവും അതിനോടൊപ്പം അനേകം നിലവിളികളുമുയർന്നത്. ഒരു നിമിഷം കൊണ്ട് തനിക്കു ചുറ്റും ശൂന്യമായത് അയാളിൽ ഒട്ടൊരു നിരാശ നിറച്ചെങ്കിലും, അതിനകം തിരക്കായി തുടങ്ങിയ തെരുവിലുണ്ടായിരുന്ന വലിയ ജനക്കൂട്ടത്തിൽ ഏതാണ്ട് മുഴുവൻ പേരും ഓടിക്കൂടിയ ആ തെരുവറ്റത്തേക്ക്, പെട്ടെന്നുണ്ടായ ഒരുൾപ്രേരണയാലെന്ന പോലെ തന്റെ തോൾസഞ്ചിയുമെടുത്ത് അയാളും ഓടി. &lt;br /&gt;&lt;br /&gt;ഒരമ്മയേയും കുഞ്ഞുമകളേയും പാഞ്ഞു വന്ന ഒരു ജീപ്പ് ഇടിച്ചു തെറിപ്പിച്ചിരിക്കുന്നു. രക്തത്തിൽ നനഞ്ഞ പുസ്തകങ്ങൾക്കും ബാഗിനുമൊപ്പം രക്തപങ്കിലമായ രണ്ട് ശരീരങ്ങളും തെറിച്ചു വീണു കിടന്നിരുന്നു. അമ്മ അപ്പോൾ തന്നെ മരിച്ചിരിക്കണം. തിരിഞ്ഞു കുഞ്ഞിനെ നോക്കിയ അയാൾ, രക്തത്തിൽ പൊതിഞ്ഞു പിടയുന്ന ഒരു പിഞ്ചു മേനി കണ്ടു. അയാൾക്കുള്ളിൽ എന്തോ ഒന്ന് പൊട്ടിത്തകർന്നു. വർഷങ്ങൾക്കു മുൻപ് തന്റെ കൈകളിൽ കിടന്നു പിടഞ്ഞു മരിച്ച തന്റെ കുഞ്ഞു മകളുടെ ദേഹവും തൊട്ടപ്പുറം ചോരയിൽ കുളിച്ച് നിശ്ചേതനയായി കിടന്ന ഭാര്യയുടെ ചിത്രവും അയാൾ ഒരിക്കൽ കൂടി കണ്ടു. ഒരു പകപ്പോടെ അയാൾ വീണ്ടും ചുറ്റും നോക്കി. കൂടി നിന്ന് വാവിട്ടു കരയുന്ന കുഞ്ഞുങ്ങളിലോരോരുത്തരുടേയും കണ്ണിൽ നിന്നൊഴുകുന്നത് ചോരയാണെന്ന് അയാൾക്ക് തോന്നി. അവരെ ഓരോരുത്തരേയും ചേർത്തണയ്ക്കാൻ അയാൾ വെമ്പി. &lt;br /&gt;&lt;br /&gt;ആരോ മൊബൈൽ ഫോണിൽ പോലീസിനെ വിവരമറിയിക്കുന്നു&lt;br /&gt;&lt;br /&gt;ഒരു നിമിഷം, അയാൾ പെട്ടെന്ന് തിരിഞ്ഞു നടന്നു. വേഗത്തിലുള്ള നടപ്പ്, പിന്നെ സാമാന്യം വേഗത്തിലുള്ള ഓട്ടമായി പരിണമിച്ചു. ‘ദൂരേയ്ക്ക്....ദൂരേയ്ക്ക്....’ എന്നയാളുടെ മനസ്സ് പറയുമ്പോഴും ‘ഒന്നു വച്ചാൽ രണ്ട്..രണ്ടു വച്ചാൽ നാല്..’ എന്ന് ഒരു മന്ത്രം പോലെ അയാളുടെ ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു. തെരുവിൽ നിന്നും വളരെ വളരെ അകലേ വിജനമായൊരു വെളിയിടത്തിലെത്തിയിട്ടേ, അണപ്പു പോലും വകവയ്ക്കാതുള്ള അയാളുടെ ഓട്ടം അവസാനിച്ചുള്ളു. പിന്നെ ആ വെളിമ്പ്രദേശത്തിന്റെ ഒത്ത നടുക്കലേക്ക് അയാൾ സാവകാശം നടന്നു, പിറുപിറുന്നനേ എന്തോ പറഞ്ഞു കൊണ്ട്&lt;br /&gt;&lt;br /&gt;പിന്നീടവിടെ നടന്ന പൊട്ടിത്തെറിയുടെ ശബ്ദം, വളരേ ദൂരെയായിരുന്നിട്ടും ആ തെരുവിനെ വല്ലാതെ പ്രകമ്പനം കൊള്ളിച്ചു. പക്ഷെ അതിൽ നുറുങ്ങുകളായി ചിതറിത്തെറിച്ച ഏകമനുഷ്യന്റെ പേരെന്തായിരുന്നെന്ന് അപ്പോഴും ആർക്കും അറിയില്ലായൈരുന്നു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2806332122572462576-6624518566750590915?l=kaalindeetheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/6624518566750590915/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2806332122572462576&amp;postID=6624518566750590915' title='50 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/6624518566750590915'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/6624518566750590915'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/2009/01/blog-post.html' title='‘ഒന്നു വച്ചാൽ രണ്ട്...രണ്ടു വച്ചാൽ നാല്....'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><thr:total>50</thr:total></entry><entry><id>tag:blogger.com,1999:blog-2806332122572462576.post-2097123504522202204</id><published>2008-12-22T09:56:00.000-08:00</published><updated>2009-01-10T03:04:28.167-08:00</updated><title type='text'>സമയം തെറ്റി ഓടുന്ന വണ്ടികൾ</title><content type='html'>പതിവിനു വിപരീതമായി അന്നത്തെ അവളുടെ ദിവസം താളാത്മകമായാണ് തുടങ്ങിയത്. എന്നും ചെയ്തു കൊണ്ടിരുന്ന ജോലികളൊക്കെ തന്നെ അന്നുമവൾക്ക് ചെയ്യാനുണ്ടായിരുന്നു. പക്ഷെ അന്നെന്തു കൊണ്ടൊ ഒന്നിനുമവൾ ഒരു തിടുക്കവും കാണിച്ചില്ല. വെളുപ്പിന് അഞ്ചു മണിക്കെഴുന്നേറ്റ്, കുട്ടികളും വൃദ്ധന്മാരുമുൾപ്പെടെയുള്ള പതിന്നാലംഗകുടുംബത്തിന് ബെഡ്‌കോഫിയുണ്ടാക്കുന്നതു മുതൽ, ഒറ്റക്കു ചെയ്തു തീർക്കേണ്ടതായിട്ടുള്ള പാത്രം തേച്ചു മോറൽ, മുറ്റമടിക്കൽ, പ്രാതൽ ഒരുക്കൽ എന്നു വേണ്ട അവളുടെ ഓരോ പ്രവർത്തികളേയും അന്ന് ഏതോ ഒരജ്ഞാതസംഗീതത്തിന്റെ താളം സന്നിവേശിച്ചിരുന്നു.  തന്റെ രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലു കുട്ടികളെ സ്കൂളിൽ വിടേണ്ടതാണെന്നും, ഭർത്താവിനും ഭർത്താവിന്റെ ജേഷ്ഠനും ഭാര്യക്കും ജോലിസ്ഥലങ്ങളിലേക്ക് പോകെണ്ടതാനെന്നുമുള്ള ചിന്തകളൊന്നും അന്നവളെ അലട്ടിയില്ല. പതിവില്ലാതെ ഒരു ഗാനം മൂളിയിരുന്നു അവൾ.&lt;br /&gt;&lt;br /&gt;തലേ രാത്രിയിൽ ഏതാണ്ട് ഒരു മണി വരെ അവളുടെ പത്തു വർഷത്തെ ദാമ്പത്യ,കുടുംബജീവിതത്തിന്റെ ചക്രം ഏതാണ്ടൊരു പോലെയാണ് ഓടിയിരുന്നത്. അടുക്കളയിലെ പലതരം ഗാർഹീകോപകരണങ്ങളിൽ ഒന്നു പോലെ, സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന ഒരു യന്ത്രമായി തീർന്നിരുന്നു അവളും. രാത്രികളിൽ പണികളൊതുക്കി വളരേ വൈകി മാത്രം കിടക്കയിലെത്തുന്ന അവൾ, തളർച്ചയാൽ വളരേ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വഴുതി വീഴുമായിരുന്നു. വല്ലപ്പോഴും മാത്രം, അൽ‌പ്പം മാറിയുള്ള റെയിൽ‌പാളത്തിലൂടെ ചൂളം വിളിച്ച്, പാളം കുലുക്കി കടന്നു പോകുന്ന, സമയം തെറ്റി ഓടുന്ന ഒരു ട്രെയിൻ അവളുടെ ഉറക്കത്തെ പതുക്കെ ഒന്ന് അലോസരപ്പെടുത്തുമായിരുന്നു എന്നതൊഴിച്ചാൽ, അകലെ പോയ് മറയുന്ന ട്രെയിനിനൊപ്പം, മറയുന്ന അതിന്റെ ചൂളം വിളികൾക്കും കിതപ്പുകൾക്കൊപ്പം, അവൾ വീണ്ടും ഗാഢനിദ്രയിലേക്ക് വീഴുമായിരുന്നു. അരികിൽ കിടന്നുറങ്ങുന്ന ഭർത്താവിന്റെ ഉറക്കേയുള്ള കൂർക്കം വലികൾ പോലും, കിടക്കയിലേക്ക് ചെന്നു വീഴുന്ന സമയത്തല്ലാതെ, ഉറക്കത്തിലൊന്നും അവൾ അറിയാറേ ഇല്ല.&lt;br /&gt;&lt;br /&gt;തലേ ദിവസത്തിനും മറ്റു ദിവസങ്ങളേക്കാൾ പ്രത്യേകതകളൊന്നുമില്ലായിരുന്നു. അഥവാ എന്തെങ്കിലും പ്രത്യേകത ഉണ്ടായി എന്നു പറയാവുന്നത് അവൾക്കല്ല, ഭർത്താവിനാണ്. അത്, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ അയാൾക്ക് വളരേ ലാഭകരമായ ഒരു കച്ചവടം അന്നു നടന്നു എന്നതാണ്. കയ്യിൽ കുറേ കാശു വന്നു ചേർന്നതും, പിറ്റേ ദിവസം തന്നെ അത് ബാങ്കിലിടണമെന്നു പറഞ്ഞ് ലോക്കറിൽ വച്ചു പൂട്ടിയതും, നല്ലൊരു ലാഭം കിട്ടിയ സന്തോഷത്തിൽ അയാൾ അന്ന് അൽ‌പ്പം കൂടുതൽ മദ്യം സേവിച്ച്  ആഘോഷിച്ചതുമൊന്നും പക്ഷെ അവളിൽ ഒരു വ്യത്യാസവുമുണ്ടാക്കിയില്ല. ഇടക്കിടെ ആവർത്തിക്കാറുള്ള ഇത്തരം സംഭവങ്ങളൊന്നും അവൾ ശ്രദ്ധിക്കാറു പോലുമില്ല എന്നു പറയുന്നതാവും ശരി. കാരണം, അത്തരം സന്തോഷങ്ങളെല്ലാം അയാൾ അയാളിലേക്ക് മാത്രം ഒതുക്കി നിർ‌ത്തിയിരുന്നു. &lt;br /&gt;&lt;br /&gt;അന്നും അവൾ കിടക്കയിലെത്തുമ്പോൾ അയാൾ കൂർക്കം വലിച്ചുറക്കമായിരുന്നു. കിടക്കയിൽ വീണതേ അവളും ഉറങ്ങിപ്പോയിരുന്നു. പക്ഷെ അന്നു വെളുപ്പിന് ഏതാണ്ട് ഒരു മണിയോടടുത്ത് അവളെ ഉണർത്തിയത് ഏതെങ്കിലും തീവണ്ടിയുടെ ചൂളം വിളിയോ കുലുക്കമോ അല്ല. മറിച്ച് ഏതോ തംബുരുവിൽ ശ്രുതി തേടുന്ന ചില മാന്ത്രീകവിരലുകളാണ്. സ്നേഹവും, വാത്സല്യവും, കാരുണ്യവും വിരലുകളിലൊളിപ്പിച്ച്, തന്ത്രികളിൽ വളരേ മൃദുവായി വിരലുകൾ ചലിപ്പിച്ച്, ശ്രുതി മീട്ടി പാടാനൊരുങ്ങുന്ന ഏതോ ഗന്ധർവ്വവിരലുകൾ. നിറയുന്ന പാലപ്പൂമണത്തിലേക്ക് മിഴികൾ തുറക്കുമ്പോൾ താൻ സ്വയം ഒരു തംബുരുവായിത്തീരുന്നത് അവൾ തിരിച്ചറിഞ്ഞിരുന്നു. ലയതാളങ്ങളോടെ ഉയർന്നു പൊങ്ങുന്ന വശ്യമധുരമായ ആ ഗന്ധർവ്വസംഗീതധാരയിൽ അവളുടെ മനോതന്ത്രികൾ സ്വയം ശ്രുതി ചേർന്ന്, സ്വപ്നമോ യാദാർഥ്യമോ എന്നു തിരിച്ചറിയാനാവാത്ത മറ്റേതോ ലോകത്തേക്ക് ഒഴുകിയിരുന്നു. ഇതു വരേയുള്ള തന്റെ ദാമ്പത്യത്തിനിടയിൽ, മുപ്പത്തഞ്ചു വർഷത്തെ തന്റെ മുഴുവൻ ജീവിതത്തിനിടയിൽ, ഒരിക്കൽ പോലും ഇത്ര ശ്രുതിമധുരമായ ഒരു സംഗീതം അവളെ ഉണർത്തിയിട്ടില്ല. ആരോഹണാവരോഹണങ്ങളിലൂടെ പതുക്കെ ഒഴുകിമറഞ്ഞ ആ സംഗീതത്തിന്റെ അലയടികൾ, പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും, വെളുപ്പിന് അഞ്ചു മണിക്ക് അലാറം വിളിച്ചെഴുന്നേൽ‌പ്പിക്കുമ്പോഴും  അവളുടെ ചുണ്ടുകളിൽ തത്തിക്കളിച്ചിരുന്നു. പൂത്തുലഞ്ഞ ഒരു പാലമരം പോലെയാണ് അന്നവൾ ഉണർന്നെഴുന്നേറ്റത്. തന്നെ ചൂഴ്ന്നു നിന്ന ആ പൂമണത്തിലലിഞ്ഞ് സ്വയമറിയാതെ ചലിക്കുകയായിരുന്നു അവൾ&lt;br /&gt;&lt;br /&gt;അവളുടെ ഭർത്താവിലും കാണാമായിരുന്നു അന്നു ചില വ്യത്യാസങ്ങൾ. സാധാരണ പ്രഭാതകർമ്മങ്ങൾക്കു ശേഷം പ്രാതലും കഴിച്ച്, പലപ്പോഴും അവളോടൊന്ന് യാത്ര പറയുക കൂടി ചെയ്യാതെ പുറപ്പെടാറുള്ള അയാൾ, അന്ന് പതിവിനു വിപരീതമായി പ്രഭാതകൃത്യങ്ങൾ പോലും ചെയ്യാൻ മറന്ന് വീടാകെ ഉഴുതു മറിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടില്ല. മേശവലിപ്പുകളും ബെഡ്‌ഷീറ്റുമെല്ലാം കുടഞ്ഞു പരിശോധിച്ച അയാൾ, തലയിണക്കവറുകൾ ഊരിക്കുടഞ്ഞ്, കിടക്ക വലിച്ച് താഴെയിട്ട്, തലേ ദിവസം ഇട്ടിരുന്ന ഷർട്ടിന്റേയും പാന്റിന്റേയും പോക്കറ്റുകളെല്ലാം പരിശോധിച്ച്, അവസാനം അവളോട് വന്നു ചോദിച്ചു  ‘എടീ, നീ ലോക്കറിന്റെ കീ കണ്ടോ, ഞാൻ തലയിണക്കീഴിൽ വച്ചിരുന്നതാണല്ലോ’ &lt;br /&gt;&lt;br /&gt;മറ്റേതെങ്കിലും സമയത്താണ് അയാൾ അത് ചോദിച്ചിരുന്നതെങ്കിൽ ‘കാശ് ഷോക്കേസിൽ വയ്ക്കാമായിരുന്നില്ലേ’ എന്ന് മനസ്സിലെങ്കിലും അവൾ മുറുമുറുത്തേനേ. പക്ഷെ, ദോശച്ചട്ടിയിലേക്ക് മാവു കോരിയൊഴിച്ച് സാവകാശത്തിൽ വൃത്തരൂപത്തിൽ അത് പരത്തിക്കൊണ്ടിരുന്ന അവൾ അപ്പോൾ പാതി കൂമ്പിയ മിഴികളുയർത്തി അയാളെ നോക്കുകയും പിന്നെ താളാത്മകമായി തല മന്ദം ഇരുവശത്തേക്കും ചലിപ്പിച്ച് ‘ഇല്ല’ എന്ന് സംജ്ഞ നൽകുകയുമാണ് ചെയ്തത്. അവൾ അത് മുഴുവനാക്കുന്നതിനു മുൻപേ അയാൾ വീണ്ടും ബെഡ്‌റൂമിലേക്ക് പാഞ്ഞിരുന്നു. അലമാരയ്ക്കു പുറകിലെവിടേയോ വീണു കിടന്നിരുന്ന താക്കോൽ അവസാനം അയാൾ കണ്ടു പിടിച്ചതും അതുപയോഗിച്ച് ലോക്കർ തുറന്ന അയാൾ ഞെട്ടി അലറി വിളിച്ചതും പിന്നെ പോലീസ്‌സ്റ്റേഷനിലേക്ക് ഫോൺ ചെയ്തതുമൊന്നും അവൾ അറിഞ്ഞില്ല. ഇടയ്ക്കെപ്പോഴോ ഒരു ദിവാസ്വപ്നത്തിലേക്ക് പൂർണ്ണമായി അലിഞ്ഞിറങ്ങിയ അവൾ ദോശ കരിഞ്ഞുയർന്ന മണം പോലുമറിഞ്ഞില്ല. അപ്പോൾ അവളെ ചൂഴ്ന്നു നിന്നിരുന്നത് നിറഞ്ഞ പാലപ്പൂമണവും മനോമോഹനമായ ഒരു ഗന്ധർവ്വഗീതവും മാത്രം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2806332122572462576-2097123504522202204?l=kaalindeetheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/2097123504522202204/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2806332122572462576&amp;postID=2097123504522202204' title='40 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/2097123504522202204'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/2097123504522202204'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/2008/12/blog-post.html' title='സമയം തെറ്റി ഓടുന്ന വണ്ടികൾ'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><thr:total>40</thr:total></entry><entry><id>tag:blogger.com,1999:blog-2806332122572462576.post-8062586484488769599</id><published>2008-11-14T04:10:00.000-08:00</published><updated>2008-11-17T02:12:59.308-08:00</updated><title type='text'>സാക്ഷ്യം</title><content type='html'>ഇത് മണിക്കുട്ടിയെ കുറിച്ചുള്ള എന്റെ സാക്ഷ്യം. ഒരു ചിത്രശലഭത്തെ പോലെ പാറി നടന്നിരുന്ന പഴയ മണിക്കുട്ടിയിൽ നിന്നും, പൊട്ടിപ്പൊളിഞ്ഞ ഒരു ചിത്രം പോലെ വികൃതരൂപമായി ഞാനിപ്പോൾ കാണുന്ന ഈ മണിക്കുട്ടിയിലേക്കുള്ള പ്രയാണപാതയിലെ കാഴ്ചകളുടെ സാക്ഷ്യം.&lt;br /&gt;&lt;br /&gt;&lt;br /&gt;ഏതാനും വർഷങ്ങൾക്ക് മുൻപ്, വാർദ്ധക്യത്തിന്റേയും അതോടൊപ്പം തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിൽ നിന്നുണ്ടായ അനാഥത്ത്വത്തിന്റേയും നിസ്സഹായതയിൽ, ഒരിക്കൽ കഴിഞ്ഞിരുന്ന മണിമേടയുടെ ഓർമ്മകൾ പോലും വേർതിരിച്ചെടുക്കാനാവാതെ, മഞ്ഞിലും മഴയിലും പൊള്ളുന്ന വെയിലിലും ചേക്കേറാനൊരു ഇടമില്ലാതെ തെരുവോരത്ത് കഴിയുന്ന നാളുകളിലാണ് ഞാൻ ആദ്യമായി മണിക്കുട്ടിയെ കാണുന്നത്. അന്നവൾക്ക് എട്ടോ ഒമ്പതോ വയസ്സു കാണുമായിരിക്കും. കരിവാളിച്ച എന്റെ മുഖം തൊട്ടു തലോടിയ ആ കൈകളുടെ സഹായത്തോടെ, വഴി ഉണ്ടോ എന്നു പോലും തിരിച്ചറിയാൻ പ്രയാസമുള്ള  തരത്തിൽ അടുത്തടുത്തായി നിൽക്കുന്ന കുറേ കുടിലുകൾക്കിടയിലൂടെ മണിക്കുട്ടിയുടെ ചെറ്റക്കുടിലണഞ്ഞപ്പോൾ ഒരു മുറുമുറുപ്പും കാണിക്കതെ അവളുടെ മാതാപിതാക്കളും എന്നെ സ്വീകരിച്ചു&lt;br /&gt;&lt;br /&gt;&lt;br /&gt;അക്ഷരാർത്ഥത്തിൽ ഒരു കിലുക്കാം പെട്ടിയായിരുന്നു മണിക്കുട്ടി. അമ്മയുടേയും അച്ഛന്റേയും ഏകമകൾ. നല്ല ഗോതമ്പിന്റെ നിറവും വിടർന്ന കണ്ണുകളും മുട്ടോളം മുടിയും. എന്നെ വലിയ കാര്യമായിരുന്നു. പുതിയതെന്തു കിട്ടിയാലും, അതൊരു പൊട്ടോ, കുപ്പിവളയോ, ഉടുപ്പോ എന്തായാലും, അവൾ അതുമായി എന്റെ മുൻപിൽ വരും. എന്നെ അതണിഞ്ഞു കാണിക്കും. ഒരു മുതുമുത്തശ്ശിയുടെ കൌതുകത്തോടെ ഞാനതെല്ലാം കണ്ടുകൊണ്ടിരിക്കും. കുസൃതി പെണ്ണ്, ഇടക്ക് എനിക്കും തൊട്ടുതരും ഒരു പൊട്ട്. ഈ വയസ്സുകാലത്ത് എനിക്കത് എങ്ങിനെ ചേരാനാണ്! എങ്കിലും ഉള്ളിൽ ചിരിച്ച് അവളുടെ കുസൃതികൾക്കായി ഞാൻ ഇരുന്ന് കൊടുക്കും. പിന്നെ അവൾ തന്നെ ആ പൊട്ടെടുത്ത് സ്വന്തം നെറ്റിയിൽ  ചാർത്തി എന്നെ ഒന്നു ചിരിച്ചു കാണിച്ചിട്ട് തിരിച്ചു പോകും. അടുത്തുള്ള അവളുടെ സമപ്രായക്കാരോടൊപ്പം എപ്പോഴും കളിയാണെങ്കിലും കൂടെക്കൂടെ അവൾ എന്നെ വന്നു നോക്കും. എന്റെ അടുത്ത് കുറച്ചു നേരമെങ്കിലും ഇരിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;ആ വീടിന്റെ വിളക്കായിരുന്നു മണിക്കുട്ടി. ദാരിദ്ര്യത്തിലും അവളുടെ മാതാപിതാക്കൾ അവളെ ഏതാനും ക്ലാസ്സുകൾ പഠിപ്പിച്ചിരുന്നു. പിന്നീട് അവർക്കത് തുടരാനായില്ലയെങ്കിലും ആ ചാളയിലെ മറ്റുകുട്ടികളെ പോലെ അവളെ കൂലിപ്പണിക്കു വിടാൻ അവർ തയ്യാറായില്ല.അവർ കഞ്ഞിവെള്ളം കുടിച്ചിട്ടാണെങ്കിലും അവൾക്ക് ചോറുകൊടുത്തു. അവളുടെ അമ്മ. താൻ പണിക്കു പോകുന്ന വീടുകളിൽ നിന്ന് ഇരന്നു വാങ്ങിയ, പഴയതെങ്കിലും തിളങ്ങുന്ന ഉടുപ്പുകൾ അവൾക്ക് കൊണ്ടുവന്നു കൊടുത്തു. അവയണിയുമ്പോൾ പുതുപുത്തൻ ഉടുപ്പിടുന്ന സന്തോഷമായീരുന്നു, എപ്പോഴും മണിക്കുട്ടിക്ക്&lt;br /&gt;&lt;br /&gt;&lt;br /&gt;പെൺകുട്ടികളുടെ വളർച്ച എത്ര പെട്ടെന്നാണ്!! കൂടുതൽ മങ്ങിത്തുടങ്ങിയ എന്റെ കണ്ണുകളിലൂടെ മണിക്കുട്ടിയിൽ യൌവ്വനം തളിരുകളും മുകുളങ്ങളും പൂക്കളുമണിയുന്നത് ഞാൻ കണ്ടു. മൂന്നറിയിപ്പില്ലാതെത്തിയ ഒരു വിരുന്നുകാരനെ പോലെ നൊടിയിടയിലാണ് താരുണ്യം മണിക്കുട്ടിയിൽ വസന്തം വിടർത്തിയത്. അവളിലെ കിലുക്കാം‌പെട്ടികുട്ടി എങ്ങോ പോയ്മറഞ്ഞു. തിരിച്ചറിയാനാവാത്ത ഏതൊക്കെയോ സങ്കോചങ്ങൾ അവളെ വീട്ടിനുള്ളിൽ തളച്ചിട്ടു. വീട്ടിലെ കാര്യങ്ങൾ നോക്കാൻ മിടുക്കിയായിരുന്നു മണിക്കുട്ടി. അതെല്ലാം കഴിഞ്ഞുള്ള മിക്കവാറും സമയങ്ങളിൽ അവൾ എന്റെ കൂടെ തന്നെയായി. സ്വപ്നം വിരിയുന്ന മിഴികളിൽ കരിമഷിയെഴുതി, അമ്പിളിക്കല നെറ്റിയിൽ പൊട്ടു തൊട്ട്, മുട്ടോളമെത്തുന്ന മുടി കോതിക്കോതി അവൾ എന്റെ അരികിലിരിക്കും. ആയിടെ അടുത്തുള്ള കാവിലെ ഉത്സവത്തിന് അവളുടെ അച്ഛൻ അവൾക്കൊരു ചിത്രപ്പെട്ടി കൊണ്ടുവന്നു കൊടുത്തു. മണ്ണിലുണ്ടാക്കിയതെങ്കിലും പല വർണ്ണത്തിൽ ചിത്രപ്പണികൾ ചെയ്ത, സാമാന്യം വിസ്താരമുള്ള ഒരു പെട്ടിയായിരുന്നു അത്. അന്നു മുതൽ മണിക്കുട്ടി അവളുടെ ചാന്ത്, കണ്മഷി, കുപ്പിവളകൾ, മുത്തുമാലകൾ തുടങ്ങിയവ അതിൽ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങി. ഒഴിവുസമയങ്ങളിൽ അതിൽ നിന്ന് ഒരോന്നായെടുത്തണിയലും തിരിച്ച് ഭദ്രമായി ആ‍ പെട്ടിയിൽ അടച്ചു വയ്ക്കലുമൊക്കെ തന്നെയായി അവളുടെ നേരം പോക്ക്.അതൊന്നുമില്ലെങ്കിലും ആ പൊന്നിൻ‌കുടം പത്തരമാറ്റായിരുന്നു എന്നു പറഞ്ഞ എന്റെ കണ്ണൂകൾ അവളിൽ ദോഷമായി പതിച്ചുവോ എന്തോ!&lt;br /&gt;&lt;br /&gt;&lt;br /&gt;ആയിടെയാണ് മണിക്കുട്ടിയെ കാണാൻ തെക്കുതെക്കേതോ ദിക്കിൽ നിന്ന് ഒരാൾ വന്നത്. നല്ല എണ്ണക്കറുമ്പനെങ്കിലും ആരോഗ്യവാൻ. പാറപൊട്ടിക്കുന്ന പണിയാണത്രേ. പേരു ചന്ദ്രൻ. പതിനേഴു വയസ്സിന്റെ പൂമുറ്റത്തു നിൽക്കുന്ന മണിക്കുട്ടിയുടെ മനസ്സിൽ  അപ്പോഴേ കുരവയുയർന്നത് അവളുടെ മിഴികളിൽ ഞാൻ കണ്ടു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അവൾ എന്നെ കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചതാണ്. പാടവീണ കാഴ്ചയിലൂടെ ഞാൻ ചന്ദ്രന്റെ മുഖത്തു കണ്ട പുച്ഛമോ അവഗണനയോ കലർന്ന ഭാവം എനിക്കു തോന്നിയതാകാം എന്നു ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു&lt;br /&gt;&lt;br /&gt;&lt;br /&gt;മണിക്കുട്ടിയുടെ കൂടെ പോകാൻ സന്തോഷമായിരുന്നു എനിക്ക്. കാഴ്ചയിൽ അവളുടെ വീടിൽ നിന്നും വലിയ വ്യത്യാസമൊന്നും തോന്നാത്ത അവളുടെ ഭർത്തൃവീടിന്റെ ഒരു വശം അവൾ എനിക്കായി മാറ്റിവച്ചു. കൂടെ കൊണ്ടുവന്ന സാധനങ്ങളിൽ, അച്ഛൻ അവൾക്ക് സമ്മാനിച്ച അവളുടെ പ്രിയപ്പെട്ട ചിത്രപ്പെട്ടിയുമുണ്ടായിരുന്നു&lt;br /&gt;&lt;br /&gt;&lt;br /&gt;ശാന്തസുന്ദരാമായാണ് അവർ പുതുജീവിതം തുടങ്ങിയത്. ചന്ദ്രൻ പണിക്ക് പോയിക്കഴിഞ്ഞാൽ പതിവുജോലികളെല്ലാം തീർത്ത് അവൾ എന്റെ അരികിൽ വരും. എന്നെ ഉറ്റുനൊക്കിയിരിക്കുമ്പോഴും അവളുടെ മനസ്സ് ഏതോ കിനാപ്പൂമൊട്ടുകളിൽ മുത്തമിടുന്നത് കണ്ട് എനിക്കു ചിരി വരും. ആ കിനാവുകൾക്ക് പൂത്തുവിടരാൻ നാഴികകളുടെ ദൂരമേ ഉള്ളു എന്ന് അവളുടെ കണ്ണുകളിലെ പ്രതീക്ഷയുടെ പൂത്തിരികൾ എന്നോട് പറയും. ചന്ദ്രൻ എത്തിയതിനു ശേഷമുള്ള കളിതമാശകളും, അത്താഴശേഷം ഊതിയണച്ച വിളക്കിനപ്പുറം നിലാവിന്റെ നേർത്ത തലോടലിൽ ഇതൾ വിടർത്തുന്ന പാരിജാതപ്പൂക്കൾ പോലുള്ള അവളുടെ ചിരിയൊളികളും അവൾ സന്തോഷവതിയാണെന്ന് എന്നെ വിളിച്ചറിയിച്ചു&lt;br /&gt;&lt;br /&gt;&lt;br /&gt;പക്ഷെ ആ കാഴ്ചകൾ അധികനാൾ നീണ്ടുപോയില്ല. ചന്ദ്രന്റെ, പണികഴിഞ്ഞുള്ള വീട്ടിലേക്കുള്ള വരവ്  പതുക്കെ താമസിക്കാനും ചുവടുവയ്പ്പുകൾ  ഉറയ്ക്കാതാകാനും തുടങ്ങി. അധികം വൈകാതെ തന്നെ, മണിക്കുട്ടിയുടെ മാതാപിതാക്കൾ അവൾക്കായി പണികഴിപ്പിച്ചു കൊടുത്ത നാമമാത്രമായ പൊന്നുരുപ്പടികൾ ഓരോന്നായി അപ്രത്യക്ഷമായി. പിന്നീട്, ശോഷിച്ചും വിളർത്തും വരുന്ന അവളുടെ ശരീരത്തോടും  വീർത്തു വരുന്ന ഉദരത്തോടുമൊപ്പം, ശരീരത്തിൽ പലയിടത്തുമുള്ള, അടിയുടെ കരിവാളിച്ച പാടുകൾ കൂടി കാണേണ്ടി വന്നപ്പോൾ ഇങ്ങോട്ട് വരാനിടയായ എന്റെ അവസ്ഥയെ ഞാൻ ശപിച്ചു. മങ്ങിയതെങ്കിലും എന്റെ കാഴ്ചകൾ എനിക്കു നൽകുന്ന മണിക്കുട്ടിയുടെ ഈ രൂപത്തേക്കാൾ അന്ധതയാണ് നല്ലതെന്ന് ഞാൻ ആഗ്രഹിച്ചു പോയി. &lt;br /&gt;&lt;br /&gt;&lt;br /&gt;കുറച്ചു നാളുകൾക്കുള്ളിൽ മണിക്കുട്ടിയുടെ മാതാപിതാക്കൾ അവളെ കൂട്ടിക്കൊണ്ടു പോയി. മൂന്നുനാലുമാസങ്ങൾക്കു ശേഷം അവൾ തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ, അവളെ മുറിച്ച മുറിപോലൊരു പൊന്നോമനക്കുഞ്ഞുമുണ്ടായിരുന്നു. അവളുടെ ക്ഷീണം അൽ‌പ്പമൊന്നു മാറിയിരുന്നു. കുഞ്ഞുണ്ടായ സന്തോഷവും, ഒരു പക്ഷെ അവന്റെ ജനനത്തോടെ എല്ലാം നേരെയാകുമെന്ന പ്രതീക്ഷയുമൊക്കെ അവളുടെ മുഖത്തുണ്ടായിരുന്നെങ്കിലും അവളെന്റെ പഴയ മണിക്കുട്ടിയേ ആയിരുന്നില്ല. ദിവസത്തിലെപ്പോഴെങ്കിലും എന്നെ വന്നൊന്നു കണ്ടെങ്കിലായി. പലപ്പോഴും എന്റെ സാന്നിധ്യം പോലും അവൾ മറന്നു. പക്ഷെ എനിക്കവളോട് ഒരൽ‌പ്പം പോലും പരിഭവം തോന്നിയില്ല&lt;br /&gt;&lt;br /&gt;&lt;br /&gt;കുഞ്ഞിന്റെ ജനനം ചന്ദ്രനിൽ ഒരു വ്യത്യാസവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല അയാൾ ഒരു മുഴുക്കുടിയനായി തീർന്നിരുന്നു. പണിക്കൊന്നും പോയില്ലെങ്കിലും എവിടന്നൊക്കെയോ കാശുണ്ടാക്കി അയാൾ കുടിക്കുന്നു. മണിക്കുട്ടി ഇതിനിടെ കുഞ്ഞിനെ അടുത്ത വീട്ടിലേൽ‌പ്പിച്ച് എന്തൊക്കെയോ പണിക്ക് പോയിത്തുടങ്ങി. പക്ഷെ അവളുടെ ആ അൽ‌പ്പ സമ്പാദ്യം കൂടി, അവളുടെ എതിർപ്പിനെ അവഗണിച്ചും ശാരീരികപീഢനങ്ങളേൽ‌പ്പിച്ചും അയാൾ പിടിച്ചു വാങ്ങിക്കൊണ്ടുപോയി കുടിച്ചിരുന്നു. ഒരാശ്വാസത്തിനായി അവൾ കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഏങ്ങിയേങ്ങിക്കരയുന്നത്  ഒരു സ്ഥിരം കാഴ്ചയായി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈയിടെ ചന്ദ്രൻ സുഹൃത്തുക്കളെ വീട്ടിൽ വിളിച്ചു വരുത്തി വീട്ടിലിരുന്നും കുടി തുടങ്ങിയതിനെ മണിക്കുട്ടി ശക്തിയായി എതിർത്തു. അവരിൽ തന്നെ, ഇഷ്ടികക്കളത്തിൽ പണിയെടുക്കുന്ന, ചോരക്കണ്ണുകളും മുഖത്ത് മുറിവുണങ്ങിയ പാടുകളുമൊക്കെയായി കാഴ്ചയിൽ തന്നെ ഭീകരത തോന്നുന്ന ഒരുവന്റെ കൊത്തിവലിക്കുന്ന നോട്ടങ്ങൾ  അവളിൽ പേടിയും അറപ്പും വെറുപ്പുമുളവാക്കി. പണികഴിഞ്ഞാൽ അയാൾ നേരേ ചന്ദ്രനോടൊപ്പം വീട്ടിലേക്ക് വരികയായി. ഒന്നും ശബ്ദിക്കാതെ മണിക്കുട്ടിയപ്പോൾ  സ്വന്തം മുറിയിൽ കുഞ്ഞുമായി ഒതുങ്ങും. കുടിയെല്ലാം കഴിഞ്ഞ് സുഹൃത്തിനെ പറഞ്ഞു വിട്ട് മുറിയിലേക്കു വരുന്ന ചന്ദ്രനുമായി വാക്കുതർക്കവും തുടർന്നുള്ള അടിയുമൊക്കെയാവും പിന്നെ.&lt;br /&gt;&lt;br /&gt;&lt;br /&gt;അന്ന് രാത്രി അടഞ്ഞ വാതിലിനപ്പുറം തട്ടിമറിഞ്ഞ വിളക്ക് ബാക്കിയാക്കിയ ഇരുട്ടിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കു വ്യക്തമായില്ല. പക്ഷെ പിറ്റേദിവസം രാവിലെ പതിവിനു വീപരീതമായി മണിക്കുട്ടി കുറേ നേരം എന്റെ മുന്നിൽ വന്നിരുന്നു, എന്നെ തുറിച്ചു നോക്കിക്കൊണ്ട്. അഴിഞ്ഞുലഞ്ഞ മുടിയും  കീറിപ്പറിഞ്ഞ ഉടയാടകളും ശരീരത്തിൽ അവിടിവിടെ പുരണ്ട മൺചെളിപ്പാടുകളുമായി എന്റെ മുന്നിലിരുന്ന അവളുടെ മുഖം നിർവികാരമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ പോലും കുറേ നേരത്തേക്ക്  ഒരു വ്യത്യാസവും വരുത്താതിരുന്ന ആ മുഖം പിന്നീടെപ്പോഴോ പതുക്കെ ഭാവം കൊണ്ടു. ചുണ്ടുകൾ വിറച്ചു. കണ്ണുകൾ നീരണിഞ്ഞു. നിലത്ത് കുന്തിച്ചിരുന്ന് അവൾ കുറേ നേരം മുഖം പൊത്തിക്കരഞ്ഞു. പിന്നെ ഏതോ ഒരു നിമിഷത്തിൽ ഭൂതാവേശിതയെ പോലെ അവൾ അവളുടെ ചിത്രപ്പെട്ടി എന്റെ നേർക്ക് ആഞ്ഞെറിഞ്ഞു. ആ പെട്ടിക്കും അതിലെ മുത്തുമാലകൾക്കും വളകൾക്കുമൊപ്പം എന്റെ കാഴ്ചയും ചിതറിപ്പോയി. പുകപടലം പോലെ എന്നെ മൂടിയ മങ്ങിയ കാഴ്ചനുറുങ്ങുകളിലൂടെ പിന്നെ ഞാൻ കണ്ടത്  അവൾ പതിനായിരങ്ങളായി ഉയർത്തെഴുന്നേൽക്കുന്നതാണ്. വ്യക്തതയുടെ ബാക്കിയായ ഏതോ തലം കൊണ്ട് ഞാൻ ബിംബങ്ങൾക്കായി പരതുമ്പോൾ അതു കടന്നെടുത്ത അവൾ പെട്ടെന്നതുമായി എങ്ങോട്ടാണോടിയതെന്നും പിന്നെ എവിടെയാണത് ആഞ്ഞുറപ്പിച്ചു നിറുത്തിയതെന്നും എനിക്കു വ്യവച്ഛേദിച്ചെടുക്കാനായില്ല. നൊടിയിടയിൽ മാറിമറിഞ്ഞ ചിത്രങ്ങളുടെ നൂലാമാലകൾ നേരേയാക്കാൻ ഞാൻ  ശ്രമിക്കുമ്പോഴേക്കും ഒരു പ്രവാഹം എന്നെ വന്നു മൂടിയിരുന്നു. തകർന്ന എന്റെ കണ്ണിലെ ബാക്കിയായ അൽ‌പ്പക്കാഴ്ചയെ ആ പ്രവാഹം ഒന്നു കൂ‍ടി കലക്കിച്ചുവപ്പിച്ചെങ്കിലും അതിനിടയിൽ അവ്യക്തമായി ഞാൻ കണ്ട തുറിച്ചുന്തിയ ആ കണ്ണുകൾ ചന്ദ്രന്റേതായിരുന്നു എന്നെനിക്കുറപ്പാണ്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2806332122572462576-8062586484488769599?l=kaalindeetheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/8062586484488769599/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2806332122572462576&amp;postID=8062586484488769599' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/8062586484488769599'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/8062586484488769599'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/2008/11/blog-post.html' title='സാക്ഷ്യം'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-2806332122572462576.post-8436093364079476946</id><published>2008-10-19T06:06:00.000-07:00</published><updated>2008-10-20T03:00:15.948-07:00</updated><title type='text'>ശ്രീമാനും ശ്രീമതിയും കണ്ണടയും പിന്നെ കർചീഫും</title><content type='html'>കരകൌശലവസ്തുക്കളുടേയും കളിപ്പാട്ടങ്ങളുടേയും മറ്റും പ്രദർശനവിൽ‌പ്പനകൾ നടക്കുന്ന ഒരു ഫെയറിലേക്ക് ഒരു സന്ധ്യാസമയത്ത് ശ്രീമതിയേയും കുട്ടിയേയും കൂട്ടി പോകുമ്പോഴാണ് ആറുവർഷങ്ങൾക്കു മുൻപ് കണ്ടു പിരിഞ്ഞ, എഞ്ചിനീയറിങ് കോളേജിൽ തന്റെ സഹപാഠിയായിരുന്ന സുഹൃത്തിനെ ശ്രീമാൻ കാണുന്നത്. ഈയിടെ സ്ഥലം മാറ്റം കിട്ടി ആ സ്ഥലത്തേക്ക് വന്നതാണത്രെ. ‘എടാ താടി...........’ എന്ന് അഭിസംബോധന ചെയ്ത് കുശലങ്ങൾ ചോദിക്കുന്നതിനിടെ ശ്രീമതിയേയും കുട്ടിയേയും ശ്രീമാൻ സുഹൃത്തിനു പരിചയപ്പെടുത്തി. ‘നീ കണ്ടിട്ടുണ്ടായിരിക്കും, നമ്മുടെ കോളേജിനടുത്തു തന്നെയുള്ള ......കോളേജിൽ പഠിച്ചിരുന്നതാ.ഇതെന്റെ മകൻ’ എന്നു പറഞ്ഞ് കുട്ടിയെ തന്നോട് ചേർത്ത് നിറുത്തി നിറുകയിൽ തലോടി.പിന്നെ ഔപചാരികതയ്ക്കായ് സുഹൃത്ത് ഭാര്യയോട് എന്തോ കുശലം ചോദിക്കുന്നതിനിടെ അയാൾ പെട്ടെന്ന് പോക്കറ്റിൽ നിന്ന് തന്റെ കട്ടിക്കണ്ണടയെടുത്ത്  മുഖത്തു വച്ചു, പിന്നെ ഫെയറിന്റെ തിരക്കുകളിലേക്ക് കണ്ണോടിച്ചു. അഴുക്കോ പൊടിയോ കൊണ്ട് കണ്ണടയുടെ ഗ്ലാസ്സിനുണ്ടായിരുന്ന മങ്ങൽ തുടക്കാൻ അയാൾ അപ്പോൾ മിനക്കെട്ടില്ല. &lt;br /&gt;&lt;br /&gt;&lt;br /&gt;ഭാര്യയും മകളും വീട്ടിൽ തനിച്ചാണ്  എന്നതിനാൽ ‘വീണ്ടും കാണാം’എന്നു പറഞ്ഞ് പോകാൻ തിടുക്കം കൂട്ടുന്നതിനിടെ ശ്രീമാന്റെ മേൽ‌വിലാസവും ഫോൺ നമ്പറുമുള്ള കാർഡ്  കൈപറ്റി വീട് ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങുമ്പോൾ സുഹൃത്ത് ചിന്തിച്ചതെന്തെന്നാൽ തന്റെ  അതേ പേരുകാരായ മറ്റു സഹപാഠികൾക്കിടയിൽ, തിരിച്ചറിയാൻ വേണ്ടി മറ്റുള്ളവരാൽ ‘താടി’ എന്നു ചേർത്ത് പേർ വിളിക്കപ്പെട്ടിരുന്ന താൻ, ഭാര്യ പലവട്ടം നിർബന്ധിച്ചിട്ടും വടിച്ചു കളയാതെ നിർത്തിയിരിക്കുന്ന ആ താടി, കോളേജ് വിദ്യാഭ്യാസകാലത്തിനിടെ എപ്പോഴെങ്കിലും വടിച്ചു കളഞ്ഞിരുന്നോ എന്നാണ്.&lt;br /&gt;&lt;br /&gt;ഫെയറിന്റെ മുന്നിലെ തിരക്കിനിടയിൽ, ശ്രീമതിയിൽ നിന്നും അൽ‌പ്പം മുന്നോട്ട് നീങ്ങി നടന്നിട്ട്, കണ്ണടയൂരി മുഖം അൽ‌പ്പം വലത്തോട്ട്  തിരിച്ച് വലത്തെ കയ്യുയർത്തി ഷർട്ടിന്റെ ഹാഫ് സ്ലീവിൽ മുഖമമർത്തിത്തുടച്ച്, പിന്നെ ഷർട്ടിന്റെ തുമ്പു കൊണ്ട് തുടച്ച കണ്ണട വീണ്ടും മുഖത്തെടുത്തു വച്ച്; തന്റെ ഇടത്തേ കൈത്തണ്ടയിൽ തൂങ്ങി നടക്കുന്ന അഞ്ചു വയസ്സുകാരൻ മകനെ ഒന്നുകൂടി ശരീരത്തോട് ചേർത്തു പിടിച്ച്, അവന്റെ മൂർദ്ധാവിൽ അരുമയായി ഒന്നു ചുംബിച്ചിട്ട് ശ്രീമാൻ ചിന്തിച്ചതിങ്ങനെ ‘ഛേ...ഇന്നു കർചീഫ് എടുക്കാൻ മറന്നു’&lt;br /&gt;&lt;br /&gt;&lt;br /&gt;സങ്കീർണ്ണമായ പലതരം ചിന്തകളാൽ പരിസരം മറന്നു നടന്നിരുന്ന ശ്രീമതി അവസാനം ചിന്തിച്ചത് ,പല കാരണങ്ങൾ പറഞ്ഞ് ഭർത്താവിന്റെ നാട്ടിലേക്കുള്ള ട്രാൻസ്ഫർ മുടക്കിയിരുന്ന താൻ ഇനി എന്തു കാരണം പറഞ്ഞ് അതേ സ്ഥലംമാറ്റത്തിനായി നിർബന്ധിക്കും എന്നാണ്&lt;br /&gt;&lt;br /&gt;&lt;br /&gt;ഫെയറിൽ നിന്നും അച്ഛൻ വാങ്ങിക്കൊടുക്കാമെന്നേറ്റിരുന്ന, സ്വിച്ചിട്ടാൽ ചിരിക്കുകയും ചാടുകയും ഓടുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്ന യന്ത്രപ്പാവയെ മാത്രം ഓർത്തു കൊണ്ടു നടന്നിരുന്ന കൊച്ചു മോൻ, ആലോചനയിൽ മുഴുകുമ്പോൾ  എപ്പോഴും ചെയ്യാറുള്ളതു പോലെ, അവന്റെ വലത്തേ താടിയിലെ മുത്തു പോലുള്ള മറുകിൽ, അവനറിയാതെ  കൈ വിരലുകളാൽ ഉഴിഞ്ഞു കൊണ്ടിരുന്നു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2806332122572462576-8436093364079476946?l=kaalindeetheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/8436093364079476946/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2806332122572462576&amp;postID=8436093364079476946' title='45 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/8436093364079476946'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/8436093364079476946'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/2008/10/blog-post.html' title='ശ്രീമാനും ശ്രീമതിയും കണ്ണടയും പിന്നെ കർചീഫും'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><thr:total>45</thr:total></entry><entry><id>tag:blogger.com,1999:blog-2806332122572462576.post-4194220905829694976</id><published>2008-06-07T12:06:00.000-07:00</published><updated>2008-06-10T07:21:29.485-07:00</updated><title type='text'>suicide or murder???</title><content type='html'>ചൂട്ടുകറ്റ വീശി, തീ കെടാതെ സൂക്ഷിച്ചു നടന്നു കണാരന്‍. ഗ്രാമമിപ്പോഴും ഉറക്കത്തിലാണ്. വൃശ്ചികത്തിലെ ആ തണുത്ത വെളുപ്പാന്‍‌കാലത്ത് ആകെ ഒരാട്ടവും അനക്കവും കണ്ടത് മാരാത്തു മാത്രമാണ്. മാരാര്‍ അമ്പലത്തില്‍ പോകാനുള്ള തയ്യാറടുപ്പിലാവും. നാലുമണിയുടെ ട്രെയിന്‍ ദൂരെ പുഴക്കു മുകളിലുള്ള പാളത്തിലൂടെ കടന്നു പോയി. അങ്ങിങ്ങുള്ള ചീവീടുകളുടെ ശബ്ദമൊഴിച്ചാല്‍ ഗ്രാമം വീണ്ടും നിശ്ശബ്ദതയിലായി.&lt;br /&gt;&lt;br /&gt;ചെമ്പകത്തറ വീടിന്റെ പിന്നാമ്പുറത്തെ വേലിക്കരികിലെത്തിയപ്പോള്‍ കണാരന്‍ കയ്യിലിരുന്ന ചൂട്ടുകറ്റ കുത്തിക്കെടുത്തി. ബീഡി ദൂരെ വലിച്ചെറിഞ്ഞു. ദൂരെ നിന്നുള്ള ചെറിയ ബീഡിമണം പോലും പിടിച്ചെടുക്കാന്‍ കഴിവുള്ള ആളാണ് ചെമ്പകത്തറ കാരണവര്‍. ചിലപ്പോള്‍ ഈ ബീഡിമണം മതിയാകും അങ്ങേരുണരാന്‍. &lt;br /&gt;&lt;br /&gt;തൊടിയിലൂടെ മാര്‍ജ്ജാരപാദനായി നടന്നു. വീടിന്റെ പിന്നാമ്പുറത്ത് വെട്ടമുണ്ട്. പെട്ടെന്ന് കാല്‍ എന്തിലോ തട്ടി. ഒഴിഞ്ഞ ഒരു പാട്ട വലിയ ശബ്ദമുണ്ടാക്കി ദൂരെ തെറിച്ചു വീണു. കണാരനൊന്നു നിന്നു. ശബ്ദം കേട്ട് കാരണവരുണര്‍ന്നാല്‍ ആകെ ജഗപൊക. കുറച്ചു നേരം നിന്ന്, വീടിനകത്തു നിന്നും അനക്കമൊന്നുമില്ലെന്നുറപ്പു വരുത്തിയിട്ട്  പതുക്കെ നടന്നു. നോട്ടം വീടിന്റെ പിന്‍‌വാതിലിലുറപ്പിച്ച് വീടിനു പുറകിലെ തൊഴുത്തിന്റെ നിഴല്‍ പറ്റി നീങ്ങിയ കണാരന്‍ പെട്ടെന്ന് സഡന്‍ ബ്രെയ്ക്ക് ഇട്ട പോലെ നിന്നു. ഒരു വലിയ ആര്‍ത്തനാദം  കണാരനറിയാതെ തൊണ്ടയില്‍ നിന്നു പുറപ്പെട്ടു. വീടുണര്‍ന്നു&lt;br /&gt;&lt;br /&gt;ആദ്യം പിന്‍‌വാതില്‍  തുറന്ന് പുറത്തു ചാടിയത്  കാരണവരുടെ ഭാര്യ ഭാര്‍ഗ്ഗവിയമ്മ. കൂടെ വേലക്കാരി കൊച്ചമ്മിണിയും. വാ തുറന്ന് കണ്ണും തുറിപ്പിച്ച് നില്‍ക്കുന്ന കണാരനെ കണ്ട് അവര്‍ ഞെട്ടി. കണാരന്റെ നോട്ടം തറച്ച ദിക്കിലേക്കു നോക്കിയപ്പോള്‍, മുന്‍പേ കണാരനില്‍ നിന്നും കേട്ടതിനു സമാനമായ ആര്‍ത്തനാദം അവരില്‍ നിന്നും പുറപ്പെട്ടു. കാരണവരുണര്‍ന്നു, നാടുണര്‍ന്നു. നങ്ങേലിയുടെ, കണ്ണു തുറിച്ച് നാവു പുറത്തേക്കു നീട്ടിയ മട്ടില്‍ തൂങ്ങി നില്‍ക്കുന്ന ജഡത്തിനു ചുറ്റും നാട്ടുകാര്‍ കൂടി. ഇത് ആത്മഹത്യയോ കൊലപാതകമോ?!!&lt;br /&gt;&lt;br /&gt;ഈയിടെ പ്രിയതമനെ പിരിയേണ്ടി വന്നു നങ്ങേലിക്ക്. നങ്ങേലിയേയും ആറു മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനേയുമോര്‍ക്കാതെ നീലാണ്ടനെ മരണത്തിന്റെ കയ്യിലേല്‍പ്പിച്ഛു കൊടുത്തതിനു പിന്നില്‍ കാരണവരുടെ കറുത്ത കൈകളാണെന്ന് എല്ലാവരെയും പോലെ നങ്ങേലിക്കുമറിയാം. സ്വന്തം കൈകൊണ്ട് കൊന്നില്ലെങ്കിലെന്താ. കൊല്ലിച്ചില്ലേ? എന്നും ചെമ്പകത്തറവീടിനു വേണ്ടി അടിമപ്പണി ചെയ്തിട്ടും, അവസാ‍നം കണ്ണില്‍ ചോരയില്ലാതെ ആ കാരണവര്‍..നീലാണ്ടനെ പിരിഞ്ഞതിനു ശേഷം അമര്‍ഷത്തിന്റേതോ സങ്കടത്തിന്റേതോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭാവം നങ്ങേലിയുടെ കണ്ണുകളില്‍ എന്നും നിഴലിച്ചിരുന്നു. നങ്ങേലിയുടേയും നീലാണ്ടന്റേയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തു പേര്‍ വിളിച്ച ‘നാനി’ എന്നു പേരുള്ള മകളെ നോക്കി നെടുവീര്‍പ്പിട്ടിരുന്നു. പക്ഷെ എന്തു ചെയ്യാം, ചെമ്പകശ്ശേരിത്തറയിലെ കെട്ടുപാടുകളില്‍ നിന്ന് ഒരിക്കലും വിടുതലുണ്ടായിരുന്നില്ലല്ലൊ നങ്ങേലിക്ക്. എന്നാലും നങ്ങേലി ആത്മഹത്യ ചെയ്യില്ലാ എന്ന് കൂടിയവരെല്ലാം തറപ്പിച്ചു പറയുന്നു. പിന്നെ സംഭവിച്ചതെന്ത്? കൊലപാതകമോ? അത് തെളിച്ചു ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല&lt;br /&gt;&lt;br /&gt;സ്ഥലത്തെ പ്രധാന പണക്കാരിലൊരാളും സ്ഥാനിയുമായിരുന്നു ചെമ്പകത്തറ കാരണവര്‍. എല്ലാവരോടും വളരെ സൌഹാര്‍ദ്ദപരമായ സമീപനം. ജാതിമതഭേദങ്ങളോ പണത്തിന്റെ ഏറ്റക്കുറച്ചിലോ നോക്കാതെ എല്ലാവരോടും സഹകരിക്കും. പക്ഷെ അതൊക്കെ പറഞ്ഞിട്ടെന്തിനാ, നാട്ടിലുള്ളവര്‍ക്കെല്ലാം കാരണവരെ കാണുന്നതേ പേടിയാണ്. കഴിവതും കാരണവരെ ഒഴിഞ്ഞു നടക്കും എല്ലാവരും. ഇനി അബദ്ധത്തില്‍ മുന്‍പിലെങ്ങാന്‍ ചെന്നു പെട്ടു പോയാല്‍ തന്നെ ഒന്നു ചിരിച്ചു കാട്ടി വലിയ വര്‍ത്തമാനത്തിനൊന്നും ഇടകൊടുക്കാതെ എങ്ങിനെയെങ്കിലും രക്ഷപ്പെടും. ‘അട്ടറക്കണ്ണന്‍’ എന്നും ‘കരിങ്കണ്ണന്‍’ എന്നുമുള്ള അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന കാരണവര്‍, നല്ലതു പറഞ്ഞാലും ചീത്ത പറഞ്ഞാലും അതു ദോഷത്തിലേ ഭവിക്കൂ എന്നതാണതിനു കാരണം.ഫലം വരാന്‍ അധികം താമസവും ഉണ്ടാകാറില്ല. &lt;br /&gt;&lt;br /&gt;നാണിയുടെ, കൊത്തിച്ചിറക്കിയ കോഴിക്കുഞ്ഞുങ്ങള്‍ തള്ളക്കോഴിയുമായി കാരണവരുടെ കണ്ണില്‍ വന്നു പെട്ട അന്ന് ‘ഇത് കുറെ ഉണ്ടല്ലൊ നാണ്യേ’ എന്നൊരൊറ്റ വാചകമേ കാരണവര്‍ പറഞ്ഞുള്ളു. അന്നു വൈകുന്നേരത്തിനുള്ളില്‍ പതിനെട്ടു കോഴിക്കുഞ്ഞുങ്ങളും കാക്ക, പരുന്ത് തുടങ്ങിയവയ്ക്ക് ആഹാരമായി എന്നു മാത്രമല്ല, വെറുതെ നടന്ന തള്ളക്കോഴിയും വൈകുന്നേരമായപ്പോഴേക്കും കഴുത്തു പിരിഞ്ഞ് ചത്തു വീണു. &lt;br /&gt;&lt;br /&gt;മത്തായി മാപ്ലേടെ, നിറയെ കായ്ച്ചു നിന്നിരുന്ന അടക്കാമരം, നല്ല വേനല്‍ക്കാലത്ത്  പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും നിലം പൊത്തിയത്, അതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അതിലെ കടന്നു പോയ കാരണവര്‍ ‘ഹ! ഈ കവുങ്ങങ്ങു ശെമട്ടനായി നില്‍പ്പുണ്ടല്ലൊ’ എന്നു പറഞ്ഞതിനു ശേഷമാണത്രേ. &lt;br /&gt;&lt;br /&gt;മൃഗങ്ങളുടേയും മരങ്ങളുടേയും കാര്യം പോകട്ടെ, മനുഷ്യരുടെ കാര്യമോ!!മറിയാമ്മച്ചേടത്തിയുടെ ഇളയ മോന്‍ പീറ്റര്‍ ബൈക്ക് വാങ്ങിയതിനു ശേഷമുള്ള ആദ്യസവാരിക്കിടെ തന്നെ കാരണവരുടെ മുന്നില്‍ ചെന്നു പെട്ടു. ബൈക്കിനെ തൊട്ടു തലോടി ‘ഇവനാളൊരു സുന്ദരക്കുട്ടപ്പനാണല്ലോടാ, ഇവന്റെ പുറത്തിരുന്നു നീയിങ്ങിനെ പോകുന്നതു കാണാനൊരു ചേലുണ്ട്’ എന്നു പറഞ്ഞതിനു ശേഷം അവിടെ നിന്നും ഓടിച്ചു പോയ പീറ്ററിന്റെ  ബൈക്ക് വഴിയരികിലെ മരത്തിലിടിച്ച് ഛിന്നഭിന്നമായി പോയതുംകൈകാല്‍ ഒടിവുകളോടെ പീറ്റര്‍ ആറു മാസത്തോളം ആസ്പത്രിയില്‍ കിടന്നതും വേറേ കഥ. ‘ഇത്രയും നാള്‍ ഈ വഴിയില്‍ കൂടി നടന്നിട്ടും ഇങ്ങിനെയൊരു മരം ഇവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’ എന്ന് പറവൂര്‍ ഭരതന്‍ ശൈലിയില്‍ പീറ്ററും ‘കാര്‍ന്നോര്‍ കണ്ണു വച്ചിട്ടും ജീവന്‍ തിരിച്ചു കിട്ടിയതു തന്നെ അത്ഭുതം’ എന്ന് മറിയാമ്മച്ചേടത്തിയും ആത്മഗതം ചെയ്തു.&lt;br /&gt;&lt;br /&gt;ഇത്തരം പേടികള്‍ നാട്ടിലെല്ലാവരുടേയും ഉള്ളിലുണ്ടെന്നതില്‍ കാരണവര്‍ ഉള്ളാലെ സന്തോഷിക്കുകയും ആ പേടി ആസ്വദിക്കുകയും ചെയ്തിരുന്നു, പുറമേ അതു കാണിച്ചില്ലെങ്കിലും. എന്തിനേറേ പറയുന്നു, വീട്ടുകാരത്തി ഭാര്‍ഗ്ഗവിയമ്മക്കു വരെ കാരണവരുടെ കരിങ്കണ്ണ് പേടിയാണ്. ഏക്കറുകണക്കിനുള്ള നെല്‍പ്പാടങ്ങളിലെ കാര്യങ്ങളൊന്നും കാരണവരെ കൊണ്ട് നോക്കി നടത്തിക്കാറേ ഇല്ല ഭാര്‍ഗ്ഗവിയമ്മ. തൊടിയിലെ പച്ചക്കറികൃഷിയോ, തടിച്ചു കൊഴുത്തു നില്‍ക്കുന്ന കന്നുകാലികളേയോ എന്തിനധികം പറയുന്നു, നട്ടു നനച്ചു വളര്‍ത്തുന്ന പൂച്ചെടികളെ പോലുമോ കാരണവരൊന്നു നോക്കിയാല്‍ ഭാര്‍ഗ്ഗവിയമ്മക്കു പേടിയാണ്. നങ്ങേലിയുടെ കാര്യത്തിലാണെങ്കില്‍ ഭാര്‍ഗ്ഗവിയമ്മക്കു പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നതുമാണ്. എന്നും പത്തു ലിറ്റര്‍ പാല്‍ തരുന്ന നങ്ങേലിയെങ്ങാന്‍ കാരണവരുടെ കണ്ണില്‍ പെട്ടാല്‍..പ്രത്യേകിച്ചും പ്രസവാനന്തരമുള്ള ശുശ്രൂഷകളാല്‍  നങ്ങേലിയങ്ങു തടിച്ചു കൊഴുത്തിരിക്കുന്ന സമയത്ത്. &lt;br /&gt;&lt;br /&gt;ഭാര്‍ഗ്ഗവിയമ്മ എത്രയൊക്കെ കരുതലെടുത്തിട്ടും അവസാനം നങ്ങേലി കാരണവരുടെ കണ്ണില്‍ വന്നു പെടുകയും വേണമെന്നു വച്ചിട്ടല്ലെങ്കിലും ‘ഇവളങ്ങു തടിച്ചു കൊഴുത്തല്ലോ’ എന്ന് കാരണവര്‍ പറയുകയും അതു കേട്ട് ഭാര്‍ഗ്ഗവിയമ്മ ഞെട്ടുകയും ആ ഞെട്ടല്‍ കാരണവര്‍ ഉള്ളാലെ ആസ്വദിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;അതിന്റെ പിറ്റേ ദിവസം അതിരാവിലെയാണ് നങ്ങേലി തൊഴുത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കറവക്കാരന്‍ കണാരന്‍ കണ്ട് ഞെട്ടിയത്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2806332122572462576-4194220905829694976?l=kaalindeetheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/4194220905829694976/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2806332122572462576&amp;postID=4194220905829694976' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/4194220905829694976'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/4194220905829694976'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/2008/06/suicide-or-murder.html' title='suicide or murder???'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-2806332122572462576.post-1416215225695843261</id><published>2008-05-30T09:22:00.000-07:00</published><updated>2008-05-30T09:46:50.474-07:00</updated><title type='text'>ഒരു ബലാല്‍.....കഥ</title><content type='html'>വിശന്നു കണ്ണുകാണാന്‍ വയ്യാതെയാവും സ്കൂളില്‍ നിന്ന് ഓടി വരുന്നത്. പുസ്തകസഞ്ചി എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ട് അമ്മയെ അന്വേഷിക്കുമ്പോള്‍ അമ്മ എപ്പോഴും അവന്മാരുടെ അടുത്തായിരിക്കും. അവന്മാരെ അമ്മക്ക് വളരെ പ്രിയമാണ്. അന്നം മുടങ്ങാതെ അവന്മാര്‍ നോക്കുന്നുണ്ടെന്നത് സത്യം. ദൂരെ ജോലി ചെയ്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വീട്ടിലെത്തുന്ന അച്ഛന്റെ പോക്കറ്റില്‍ അധികമൊന്നും കാണാറില്ല. അത് നികത്തുന്നതിവരാണത്രെ. എന്തൊക്കെയായാലും എനിക്കവന്മാരുടെ ഒരു മട്ടും മാതിരിയും  തീരെ പിടിക്കാറില്ല. പേടിയുമാണ്. ഒരു തുള്ളി വെള്ളം കൊടുക്കാന്‍ പോലും ഞാന്‍ അവന്മാരുടെ അടുത്തേക്ക് പോകാറില്ല. അവന്മാരെ ഇവിടെ വേണ്ടാ എന്ന് എത്ര പറഞ്ഞാലും അമ്മ കേള്‍ക്കില്ല. എനിക്കറിയില്ലെ ഇവിടെ വരുന്ന ഒറ്റപെണ്‍ജാതിയെ പോലും അവന്മാര്‍ വെറുതെ വിടാറില്ല എന്ന്&lt;br /&gt;&lt;br /&gt;അമ്മയുടെ അമ്മായി അത്യാസന്ന നിലയിലാണെന്നതും അമ്മയ്ക്ക് അവരെ കാണാന്‍ പോകാതെ വയ്യ എന്നതും ശരി. പക്ഷെ ചെറിയ കുട്ടിയായ എന്നെ തന്നെ അവര്‍ക്കിത്തിരി വെള്ളം കൊണ്ടു പോയി കൊടുക്കണമെന്ന് അമ്മ പറഞ്ഞേല്‍പ്പിച്ചത് എന്തിനാണ്? വീട്ടില്‍ മൂത്ത ചേട്ടനുണ്ടല്ലോ. എന്നെക്കാള്‍ ആറു  വയസ്സിനു മൂപ്പുള്ള ചേട്ടനല്ലേ അതിനു കൂടുതല്‍ നല്ലത്. പക്ഷെ ചേട്ടനും അവന്മാരെ കണ്ണെടുത്താല്‍ കണ്ടുകൂട എന്നെനിക്കറിയാം. അതു കൊണ്ടല്ലെ ഇന്നലെ ഞാനവര്‍ക്കു വെള്ളം കൊണ്ടുപോയി കൊടുക്കാന്‍ തുടങ്ങിയതും പിന്നെ സംഭവിക്കാന്‍ പാടില്ലാത്തതൊക്കെ സംഭവിച്ചതും. നാലുമാസത്തോളമാ ആ സംഭവത്തിനു ശേഷം എനിക്ക് സ്കൂളില്‍ പോകാന്‍ പറ്റാതായത്.&lt;br /&gt;&lt;br /&gt;പ്രതീക്ഷിക്കാത്ത സമയത്ത് പിറകില്‍ നിന്നായിരുന്നു അവന്റെ ആക്രമണം. ഞാന്‍ മുഖമടിച്ച് വീണു പോയി. പറമ്പില്‍ നിന്ന മുറിക്കുറ്റിയില്‍ തട്ടി എന്റെ കാല്‍ മുറിഞ്ഞ് ചോര ഒഴുകി. ഒന്നലറിക്കരയാന്‍ വാ തുറന്നതാണ്. ശബ്ദം പുറത്തു വരുന്നില്ല. അവന്റെ ബലിഷ്ടമായ ശരീരം എന്റെ മുകളില്‍. പിറകെ അന്വേഷിച്ചു വന്ന ചേട്ടനാണ് എന്നെ അവന്റെ പിടിയില്‍ നിന്നു രക്ഷപ്പെടുത്തി ആസ്പത്രിയില്‍ കൊണ്ടു പോയത്. വൈകുന്നേരം വീട്ടിലെത്തിയ അമ്മയ്ക്ക്  അടിമുടി വഴക്കു കിട്ടി, ചേട്ടന്റെ പക്കല്‍ നിന്ന്&lt;br /&gt;&lt;br /&gt;‘അമ്മ ഈ കുടുംബത്തിന്റെ പേരു നാറ്റിക്കുകയാണ്. എന്റെ കൂട്ടുകാര്‍ ഒരാള്‍ പോലും ഇങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ല. ബന്ധുക്കള്‍ പോലും വരാന്‍ മടിക്കുന്നു.’ ചേട്ടന്‍ ഒച്ചയിട്ടു. &lt;br /&gt;&lt;br /&gt;പിറ്റെ ദിവസം തന്നെ അമ്മ ആ നാലു മുട്ടനാടുകളേയും വിറ്റു. അതോടെ ആടുകളുടെ ആ വൃത്തികെട്ട നാറ്റം വീട്ടില്‍ നിന്ന് പോയ്‌കിട്ടി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2806332122572462576-1416215225695843261?l=kaalindeetheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/1416215225695843261/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2806332122572462576&amp;postID=1416215225695843261' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/1416215225695843261'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/1416215225695843261'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/2008/05/blog-post_30.html' title='ഒരു ബലാല്‍.....കഥ'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-2806332122572462576.post-6225150192828624181</id><published>2008-05-29T07:50:00.000-07:00</published><updated>2008-05-30T08:58:40.612-07:00</updated><title type='text'>ഒറ്റപ്പെട്ട ശബ്ദം</title><content type='html'>‘ഇത് ആതുരസേവാകേന്ദ്രമാണ്. സര്‍ക്കാര്‍ ആശുപത്രിയാണ്. അഞ്ചു കാശ് ഞാന്‍ ആര്‍ക്കും കൊടുക്കില്ല’ നവപിതാവ്  തീര്‍ത്തു പറഞ്ഞു&lt;br /&gt;&lt;br /&gt;‘ഓഹോ. അത്രക്കായോ?  എന്നാല്‍ കാണിച്ചു തരാം’ എന്ന പ്രതിഷേധം മുഖത്തു നിറച്ച് നവജാത ശിശുവിന്റെ ഇളം വായില്‍, കുഞ്ഞിനെ കുളിപ്പിച്ച വെള്ളം തന്നെ പൊന്നും തേനുമാക്കിയിറ്റിച്ചു, [അമ്മയും അമ്മൂമ്മയുമായ] ഒരു അസിസ്റ്റന്റ് പതിച്ചി. &lt;br /&gt;&lt;br /&gt; അതു കണ്ട് മനം നൊന്ത്  ‘അനീതി’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു, അമ്മ പോലുമായിട്ടില്ലാത്ത ഒരു വിദ്യാര്‍ത്ഥിനി. &lt;br /&gt;ആ പ്രതിഷേധശബ്ദം മതിലുകളും പല പടികളും കടന്ന് മുകളിലേക്ക് പോകുമെന്നായപ്പോള്‍, ഭയന്നു ഏതൊക്കെയോ പടികള്‍, ഏതൊക്കെയോ മതിലുകള്‍. അസിസ്റ്റന്റ് വായ തുറന്നാല്‍ വല്ലാതെ നാറും അവിടമെല്ലാം. അവര്‍ വായ തുറക്കാതിരിക്കാന്‍  വായ്‌നാറ്റമൊന്നുമില്ലാത്ത ആ വിദ്യാര്‍ത്ഥിനിയുടെ വായ അടപ്പിക്കുക തന്നെ&lt;br /&gt;&lt;br /&gt;അവള്‍ക്കു നേരേ വിരല്‍ ചൂണ്ടി  അവര്‍ സംഘം ചേര്‍ന്ന് പാടി..’ [വിദ്യ]അഭ്യാസം തുടങ്ങിയല്ലേ ഉള്ളു, അപ്പോഴേക്കും  വേണോ പെണ്ണായ നിനക്ക് ഈ   &lt;strong&gt;തന്റേടം&lt;/strong&gt;?!! ഈ &lt;strong&gt;നിഷേധം&lt;/strong&gt;?!!‘ &lt;br /&gt;&lt;br /&gt;അവരുടെ ആ സംഘഗാനത്തിനിടയ്ക്ക് അവളുടെ ഒറ്റപ്പെട്ട ശബ്ദം ആരും കേള്‍ക്കാതെ പോയി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2806332122572462576-6225150192828624181?l=kaalindeetheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/6225150192828624181/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2806332122572462576&amp;postID=6225150192828624181' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/6225150192828624181'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/6225150192828624181'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/2008/05/ottappetta-zabdam.html' title='ഒറ്റപ്പെട്ട ശബ്ദം'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-2806332122572462576.post-7864998772626006881</id><published>2008-05-25T13:40:00.000-07:00</published><updated>2008-05-27T14:02:22.502-07:00</updated><title type='text'>ചില കലപിലകള്‍ [യു.കെ ദിവസവിശേഷങ്ങള്‍]</title><content type='html'>യൂണിഫോം ട്രൌസേഴ്സിന് ഒരു വെന്റിലേറ്റര്‍ പണി തീരൂന്നതിനു മുന്‍പേ അതു കൊണ്ടുപോയി മാറ്റിയേക്കാം എന്നോര്‍ത്താണ് ഇന്നലെ ഉച്ച കഴിഞ്ഞ് പുറപ്പെട്ടത്. നാഷണല്‍ ഹെല്‍ത്ത് സെര്‍വീസിന്‍ കീഴിലാണെങ്കിലും ഇവിടെ ഹോസ്പിറ്റല്‍ ഭരണം പല ട്രസ്റ്റുകളാണ് നടത്തുന്നത്. ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റല്‍ ട്രസ്റ്റിനു കീഴില്‍ നാലു ഹോസ്പിറ്റലുകളുണ്ട്. ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ നിന്നും ഒരു ഇരുപത് മിനിറ്റ് ഡ്രൈവി[ഞാനല്ല, ഡ്രൈവര്‍] ന്റെ ദൂരത്തിലുള്ള ഇതേ ട്രസ്റ്റിന്റെ മറ്റൊരു ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള ഹോസ്പിറ്റല്‍ വക അക്കോമഡേഷനിലാണ് എന്റെ താമസം. ഇവ രണ്ടും കൂടാതെ മൂന്നാമതൊരിടത്താണ് മെയിന്‍ ട്രസ്റ്റ് ഓഫീസുകള്‍. അതിനോട് ചേര്‍ന്നാണ് യൂണിഫോമിനുള്ള ചെറിയ ഒരു ബില്‍ഡിങ്ങും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ യൂണിഫോം മാറ്റാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയായ സിനി*ക്കും അതേ ആവശ്യം. കൂട്ടിനാളായല്ലൊ. ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്റെ പരിസരത്തിലാണ് അവള്‍ താമസിക്കുന്നതെന്നതിനാല്‍ ഉച്ചക്ക് അവിടെ ചെന്ന് അവളേയും കൂട്ടി യൂണിഫോമിനു വേണ്ടി യാത്രയായി. ഹോസ്പിറ്റല്‍ ജോലിക്കാര്‍ക്കു വേണ്ടി ട്രസ്റ്റ് ഏര്‍പ്പാടാക്കിയിട്ടുള്ള, ഓരോ ഹോസ്പിറ്റലിനേയും ബന്ധിപ്പിക്കുന്ന ഹോസ്പിറ്റല്‍ ട്രാന്‍സ്പ്പോ‍ര്‍ട്ടിലാണ് യാത്ര. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഉച്ച കഴിഞ്ഞ് ഒന്നര. കോള്‍ ബെല്ലടിച്ചു കാത്തു നിന്നിട്ടും വാതില്‍ തുറക്കപ്പെട്ടില്ല. കണ്ണാടി വാതിലില്‍ കൂടി അകത്തേക്ക് നോക്കി. ഒരു മനുഷ്യക്കുഞ്ഞിന്റെ പൊടി പോ‍ലുമില്ല. സാധാരണ അവിടെയുണ്ടാവുക അമ്പതുകളുടെ മധ്യപകുതി താണ്ടിയിട്ടുണ്ടെന്നു തോന്നിപ്പിക്കുന്ന രണ്ട് സ്ത്രീകളാണ്. ഒന്ന് ഒരു ഇംഗ്ലീഷ്കാരിയും മറ്റൊന്ന് ഒരു പഞ്ചാബിയും.ഇന്നവിടെയുണ്ടാകുന്നത് ഇംഗ്ലീഷ്കാരി ആയിരിക്കണേ എന്ന് ഞങ്ങള്‍ രണ്ട് പേരും ആഗ്രഹിച്ചു. ആ പഞ്ചാബി സ്ത്രീയുടെ പെരുമാറ്റം ഞങ്ങള്‍ ഇന്‍ഡ്യന്‍സിനു പോലും അസഹനീയമായിരുന്നു. മര്യാദയോടെ പെരുമാറേണ്ടതെങ്ങിനെയെന്ന്‍ ഇംഗ്ലീഷുകാരെ കണ്ട് തന്നെ പഠിക്കണം [മനസ്സില്‍ എന്തെങ്കിലുമാകട്ടെ] . കുറേ നേരം ബെല്ലടിച്ചിട്ടും ആരേയും കാണാതായപ്പോള്‍ ഒരു പക്ഷെ ലഞ്ച് ബ്രേയ്ക്കിലാവും എന്നോര്‍ത്ത് രണ്ട് മണി വരെ കാത്തു നില്‍ക്കാന്‍ നിശ്ചയിച്ചു. രണ്ടേകാലായിട്ടും വാതില്‍ തുറക്കുന്ന ഒരു ലക്ഷണവുമില്ല. ഫോണ്‍ ചെയ്തു നോക്കി. അകത്ത് ഫോണ്‍ റിങ് ചെയ്യുന്ന സ്വരം കേള്‍ക്കാം. ആരും എടുക്കുന്നില്ല. വിശപ്പും കത്തിക്കാളാന്‍ തുടങ്ങി. ഇന്ന് ഉച്ചഭക്ഷണം പുറത്തു നിന്നാവാമെന്ന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ യൂണിഫോം പരിപാടി തീര്‍ത്തിട്ടു വേണം പൈദാഹശാന്തി വരുത്താന്‍. രണ്ടര ആയപ്പോഴേക്കും ക്ഷമ നശിച്ചു. എന്‍‌ക്വയറിയില്‍ പോയൊന്ന് അന്വേഷിച്ചാലോ എന്ന് ബുദ്ധി തോന്നിയതപ്പോഴാണ്. അവര്‍ക്ക് വല്ല അസുഖവുമായിട്ട് വന്നിട്ടില്ലെങ്കിലോ. അതിനായി നടന്നു തുടങ്ങിയപ്പോള്‍ ‘ദാ ഇതല്ലേ അവര്’ എന്ന് സിനി. ഒരു എണ്‍പതു വയസ്സിനു മുകളില്‍ പ്രാ‍യം തോന്നുന്ന, സാല്‍‌വാര്‍ കമ്മീസ് ഇട്ട്, ഷാള്‍ തല വഴി ചുറ്റി മൂടി, കയ്യില്‍ ഒരു സഞ്ചിയും തൂക്കിപ്പിടിച്ച് വരുന്ന ഒരു പഞ്ചാബി അമ്മൂമ്മയെ കണ്ടാണ് അവള്‍ ഇങ്ങിനെ പറഞ്ഞത്. ആടിക്കൊണ്ടിരിക്കുന്ന പെന്‍ഡുലം തല കുത്തനെ പിടിച്ചാല്‍ എങ്ങിനെയായിരിക്കുമോ അതു പോലെ അവര്‍ ഓരോ ചുവട് വയ്ക്കുമ്പോഴും അവരുടെ തല വശങ്ങളിലേക്ക് ആടുന്നുണ്ട്. ഹോസ്പിറ്റലില്‍ അഡ്മിറ്റായ ഏതോ രോഗിയെ കാണാന്‍ വരുന്ന ബന്ധു ആകും എന്നാണ് എനിക്ക് തോന്നിയത്.പോടി, അവര്‍ക്കിത്രേം പ്രായമില്ല എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍ ദാ അവര്‍ യൂണിഫോം സെന്ററിലേക്ക് തിരിയുന്നു. പുറകേ ഓടിചെന്ന് നോക്കിയപ്പോള്‍,ദാ അവര്‍ക്കായി വാതില്‍ തുറക്കപ്പെടുന്നു. ആ പഞ്ചാബി സ്ത്രീ അതിനകത്തുണ്ടായിരുന്നു. അവരുടെ അമ്മയായിരിക്കണം ഇപ്പോള്‍ വന്ന സ്ത്രീ.&lt;br /&gt;&lt;br /&gt;'' ഞാന്‍ മുകളില്‍ തിരക്കിലായിരുന്നു. ഇവര്‍ വരുമെന്നെനിക്കറിയാമായിരുന്നു. അതാ ഇപ്പോള്‍ താഴേക്ക് വന്നത്’.''&lt;br /&gt;&lt;br /&gt;കയ്യോടെ കണ്ടുപിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ ശ്രമിച്ച് അവര്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ എങ്ങാനും പരാതിപ്പെട്ടാലോ എന്ന് തോന്നിയതിനാലാവാം അന്നത്തെ അവരുടെ പെരുമാറ്റം വളരേ സൌമ്യമായിരുന്നു. അതിനെ കുറിച്ച് കൂടുതലൊന്നും ചിന്തിക്കാന്‍ ഞങ്ങള്‍ക്ക് നേരമുണ്ടായിരുന്നില്ല. യൂണിഫോം മാറ്റിക്കിട്ടിയപ്പോള്‍ ഒറ്റ നടയായിരുന്നു, ടൌണിലേക്ക്. ഒരു ചിക്കന്‍ കോര്‍ണറില്‍ ചെന്നാണ് പിന്നെ ഞങ്ങള്‍ നിന്നത്. ഫ്രൈഡ് ചിക്കനും പൊട്ടറ്റോ ചിപ്സും വാരി വലിച്ച് തിന്നു. ഏമ്പക്കവും വിട്ട് പുറത്തിറങ്ങി. അവിടെയുള്ള ചില ഏഷ്യന്‍ ഗ്രോസറി കടകളില്‍ കൊണ്ടു പോകണമെന്ന് സിനി ആദ്യമേ പറഞ്ഞിരുന്നു. യു കെ യില്‍ ആദ്യം കാലുകുത്തിയ സ്ഥലം ഇതായതിനാലും ആദ്യകാലതാമസം ഇവിടെ ആയതിനാലും ‘സ്ഥലത്തെ പ്രധാനകടക‘ളൊക്കെ എനിക്കറിയാം. വിശപ്പുമാറിയ ആശ്വാസത്തില്‍ പാട്ടും‌പാടിയായി പിന്നെ ഞങ്ങളുടെ നട.പോരുന്ന വഴിക്ക്, ഏഷ്യന്‍ ലുക്കുള്ള പലരേയും കണ്ടപ്പോള്‍ സിനി ‘അതൊരു മലയാളിയാണ്’ എന്നു പറയാന്‍ തുടങ്ങി. ‘നിനക്ക് പരിചയമുണ്ടോ അയാളെ’ എന്റെ ചോദ്യം. കണ്ടാല്‍ അറിയില്ലേ എന്നായി അവളുടെ മറൂപടി. കണ്ടാല്‍ മാക്സിമം ഒരു സൌത്ത് ഇന്‍ഡ്യന്‍ ആണെന്ന് വരെ എനിക്ക് പറയാനാവും. അതിലപ്പുറം പറ്റാറില്ല. പക്ഷെ പഠനവും ജോലിയുമൊക്കെയായി ഇന്‍ഡ്യയിലെ കുറേ സംസ്ഥാനങ്ങളും പിന്നെ മിഡില്‍ ഈസ്റ്റില്‍ പലയിടങ്ങളിലും ജോലി ചെയ്തിരുന്ന സിനി ഇക്കാര്യത്തില്‍ മിടുക്കിയാണെന്നറിയാഞ്ഞല്ല, എന്നാലും ഒന്നു പരീക്ഷിക്കാമെന്നു വിചാരിച്ചു ഞാന്‍. അപ്പോള്‍ അതുവഴി ‘അവളുടെ‘ ഒരു മലയാളി കടന്നു പോയപ്പോള്‍ പുറകില്‍ നിന്ന് ‘ഡാ’ എന്ന് ഞാന്‍ ഉറക്കേ വിളിച്ചു നോക്കി. ഒരു ആവറേജ് മലയാളി ആ വിളി കേട്ടാല്‍ തിരിഞ്ഞു നോക്കേണ്ടതാ. കേള്‍ക്കാഞ്ഞിട്ടാണെങ്കിലോ എന്നോര്‍ത്ത് പിന്നെം പിന്നെം വിളിച്ചു. ഒന്ന് ‘തിരിഞ്ഞു‘ നോക്കൂക പോയിട്ട്, ശകുന്തള ദര്‍ഭമുന ഊരിക്കളയാനെന്ന വ്യാജേന ദുഷ്യന്തനെ നോക്കിയ പോലെ ഷൂ ലേസ് കെട്ടാനെന്ന വ്യാജേന ഒന്നു ‘ചരിഞ്ഞു’ നോക്കുക പോലും ചെയ്യാതെ വെടി കൊണ്ട പന്നിയെ പോലെ അയാള്‍ പോയി. അതോടെ ഇനി പരീക്ഷണം വേണ്ടി വരില്ല എന്നു എനിക്ക് മനസ്സിലായി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒന്നാമത്തെ ഏഷ്യന്‍ കടയില്‍ കയറി. അതൊരു ശ്രീലങ്കന്‍ കടയാണ്. കോസ്മെറ്റിക്സിന്റെ അടുത്ത് ചെന്ന്‍ സിനി നില്‍പ്പായി, ഇതു നല്ലതാണോടീ എന്നെല്ലാം ചോദിച്ച്. എന്തൊക്കെ തേച്ചാലും എന്റെ മുഖഛായക്ക് ഒരു മാറ്റവും ഉണ്ടാകില്ലാ എന്ന് ഒരുപാട് വര്‍ഷം കൊണ്ട് തെളിഞ്ഞതാണ്. അത് കൊണ്ട് ഞാന്‍ എന്റെ പ്രിയപ്പെട്ട നോണ്‍‌വെജ് സെക്ഷനിലേക്ക് കടന്നു. ഫ്രെഷ് ബീഫ് ആ കടയിലില്ല. അവള്‍ക്കും കാര്യമായൊന്നും ഷോപ്പ് ചെയ്യാന്‍ പറ്റിയില്ല. സാരമില്ല, അടുത്ത കടയില്‍ കൊണ്ടു പോകാം.അടുത്തത് ഒരു പാക്കിസ്ഥാന്‍ കടയാണ്. അവിടെ കേറിയപ്പോള്‍ നോണ്‍‌വെജ് ആണു കൂടുതല്‍. പക്ഷെ ആകെ ഇറച്ചിയുടെ വല്ലാത്ത ചൊരുക്കു മണം. കണ്ണാടിക്കൂട്ടില്‍ വലിയ വലിയ ഇറച്ചിക്കഷണങ്ങള്‍. അതു ബീഫാണെന്ന് അവള്‍ പറഞ്ഞു. അതു നിനക്കെങ്ങിനെ അറിയാം. എന്റെ സംശയം പിന്നേം തല പൊക്കി. അതിന്റെ ചുവപ്പു നിറം കണ്ടാല്‍ അറിയില്ലേ എന്നായി അവള്‍. അപ്പോള്‍ ആടും പന്നിയും ഒക്കെ റെഡ് മീറ്റില്‍ അല്ലേ. സംശയം വില്‍പ്പനക്കാരനോട് ചോദിച്ചു. അതെ അതു ബീഫ് തന്നെ. ഒരു കിലോ തൂക്കാന്‍ പറഞ്ഞു. വീണ്ടും കണ്ണാടിക്കൂട്ടിലേക്ക് നോക്കിയപ്പോള്‍ ഇരിക്കുന്നു ബ്രയിന്‍. ബ്രയിന്‍ ഫ്രൈ ഒത്തിരി രുചികരമാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇതു വരെ കഴിച്ചിട്ടില്ല. സിനിയും കഴിച്ചിട്ടില്ലത്രെ. നീ നന്നായി ഫ്രൈ ചെയ്താല്‍ മതി എന്നവള്‍ പറഞ്ഞെങ്കിലും അതിന്റെ ഇരിപ്പ് കണ്ടിട്ട് എന്തോ ഒരറപ്പ് തോന്നി. വാങ്ങിയില്ല. 'those who dont have brain, can bye it' സിനി എനിക്കിട്ട് പണിയുന്നു. 'then she definitely needs that' എന്നു ഞാന്‍ പറഞ്ഞത് വില്‍പ്പനക്കാരനെ നോക്കിയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ബീഫ് തൂക്കി തന്നിട്ട് വില്‍പ്പനക്കാരന്‍ ചോദിച്ചു ‘ഓര്‍ കുച്ച്’. ഇന്‍ഡ്യനായിട്ടും ഹിന്ദി അറിയില്ല എന്ന് പറഞ്ഞ് മുന്‍പ് നേപ്പാളി സുഹൃത്തുക്കള്‍ എന്നെ കളിയാക്കിയിട്ടുണ്ട്. പക്ഷെ ഈ ഓര്‍ കുച്ച് എനിക്കു മനസ്സിലായി. അതേ ട്യൂണില്‍ ഞാന്‍ സിനിയോട് ചോദിച്ചു. ഓര്‍ കുച്ച്? അപ്പോള്‍ അയാള്‍ ഞങ്ങളെ രണ്ടുപേരേയും മാറി മാറി നോക്കി ‘കുച്ച്..കുച്ച്’ എന്നായി ചോദ്യം. വായില്‍ തോന്നിയ ഒരു ഹിന്ദി സിനിമയുടെ പേരു പറഞ്ഞു ഞാന്‍. ‘കുച്ച് കുച്ച് ഹോതാ ഹെ’ സിനി എനിക്കിട്ട് ഒരു നുള്ളു തന്നു. നിനക്കറിയാമോ അതിന്റെ അര്‍ത്ഥം എന്നൊരു ചോദ്യവും. ‘എന്താണ്ടൊക്കെ സംഭവിക്കുന്നു എന്നാണെന്ന് എനിക്കറിയാം’ എന്ന് ഞാന്‍ ഗമയില്‍ പറഞ്ഞു. എന്തു പറയാനാണെന്നോര്‍ത്താവും അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷെ അതിനു ശേഷം വില്‍പ്പനക്കാരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞതില്‍ കുച്ചും ഹോത്തായും ഹെ യും ഉണ്ടായിരുന്നെങ്കിലും അതിന്റെ കൂടെ പറഞ്ഞതൊന്നും എനിക്ക് അശേഷം മനസ്സിലായില്ല. പക്ഷെ അതെന്തോ ഗുരുത്വക്കേടാവുംന്ന് അയാളുടെ മുഖഭാവം പറഞ്ഞു. ‘ I cant understand what you said, but she can'സിനിയെ ചൂണ്ടി ഞാന്‍ പറഞ്ഞു. ബാക്കി അവള്‍ ഡീല്‍ ചെയ്യട്ടെ. 'oh, you dont know hindi? where are you from?' അയാളുടെ അടുത്ത ചോദ്യം. ‘ we are from india. are you from india?' പാക്കിയോട് ഇന്‍ഡ്യനാണോ എന്ന ചോദ്യം സിനിയുടേത്. അയാള്‍ അവിടന്ന് ഞങ്ങളെ ‘കിക്ക്’ ചെയ്ത് വെളിയിലാക്കുന്നതിനു മുന്‍പേ ഈ ചോദ്യോത്തരപംക്തി അവസാനിപ്പിച്ച് അവളുടെ കയ്യും പിടിച്ച് വലിച്ച് ഞാന്‍ നീങ്ങി. ‘ഈ ബീഫ് കഴിച്ചു കഴിയുമ്പോള്‍ പിന്നേം നിനക്ക് പലതും തോന്നും’ എന്നാണത്രേ അയാള്‍ അന്നേരം പറഞ്ഞതെന്ന് പിന്നീട് സിനിയുടെ വക ട്രാന്‍സ്ലേഷന്‍. ഉവ്വോ? എന്നാല്‍ ഒന്നു കഴിച്ചു നോക്കണമല്ലോ.&lt;br /&gt;&lt;br /&gt;&lt;br /&gt;മൂന്നാമതൊരു പാക്കി കടയില്‍ കൂടി ഹാജര്‍ കൊടുത്ത് അവിടന്ന് ഒന്നും വാങ്ങാതെ ഞങ്ങള്‍ തിരിച്ചു നടക്കുകയാണ്. തിരിച്ചുള്ള ട്രാന്‍‌സ്പോര്‍ട്ടിന് ഇനിയുമുണ്ട് ഒരുപാട് സമയം. ഇനിയിപ്പൊ എന്തു ചെയ്യും. സമയം പോകണ്ടേ. പോരുന്ന വഴിക്കുള്ള അവസാനത്തെ കടയില്‍ കയറി. ഈ കടയില്‍ ഞാനാദ്യമാണെന്നും അത് ഏഷ്യന്‍ കടയാണോ എന്നറിയില്ല എന്നും ജാമ്യമെടുത്താണ് അതിനകത്തു കയറിയത്. കടയിലേക്ക് കയറുമ്പോള്‍ എന്റെ ചുണ്ടിലുണ്ടായിരുന്ന ‘കാതലാ കാതലാ’ എന്ന തമിഴ്പാട്ട് ഒറ്റ നോട്ടത്തില്‍ കൌണ്ടറില്‍ കണ്ട, തൊട്ട് കണ്ണെഴുതാവുന്ന നിറത്തിലുള്ള ആളെ കണ്ടപ്പോള്‍ ഞാന്‍ വിഴുങ്ങി. വല്ല തമിഴനുമാണെങ്കില്‍ തെറ്റിദ്ധരിക്കണ്ടാ. ഇയാളെ കണ്ടാലും തോന്നും ആ പാട്ടു പാടാന്‍, എന്ന് പറയാന്‍ ഞാന്‍ വായ തുറക്കുന്നതിനു മുന്‍പേ സിനിയുടെ ചോദ്യം. 'എടി, സിസ്റ്റര്‍ മേരി* ഇതിലെ വന്നാല്‍ എങ്ങനിരിക്കും'. അപ്പോഴാ ഞാനതു ശ്രദ്ധിക്കുന്നത്. പുറത്തു നിന്ന് നോക്കിയാല്‍ ചെറിയ കടയാണെന്നേ തോന്നൂ. അകത്തു കയറിയാലും ചെറിയ കട തന്നെയാ. പക്ഷെ ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒതുക്കേണ്ട വസ്തുക്കള്‍ ആ കടയ്ക്കകത്തുണ്ട്, പല നിരകളായി തിരിച്ച വലിയ അലമാരികളിലായി. ഓരോ അലമാരികളുടെയും ഇടക്ക് ഒരാള്‍ക്ക് കഷ്ടി കടന്നു പോകാന്‍ പാകത്തിനുള്ള ‘ബേ’കള്‍. ഒരാള്‍ അങ്ങോട്ട് പോകുന്നതിനിടക്ക് എതിരെ വേറൊരാള്‍ വന്നാല്‍, തിരിയാതെ റിവേഴ്സ് ഗിയറില്‍ നടന്ന് കടയുടെ പുറത്തിറങ്ങി നിന്നാലേ വന്നയാള്‍ക്ക് പുറത്ത് കടക്കാനാവുകയുള്ളു. അതിലേ കൂടി, അഞ്ചടി പൊക്കവും ആറടി വീതിയും ചുറ്റളവെത്രയെന്ന് വിക്കി പോലും അളന്ന് തിട്ടപ്പെടുത്തിയിട്ടില്ലാത്തതും, പുറകില്‍ നിന്ന് നോക്കിയാല്‍ ഒരു കഥകളിക്കാരിയെ നേഴ്സ് വേഷം ഇടീച്ചതായും തോന്നിപ്പിക്കുന്ന സിസ്റ്റര്‍ മേരി അതിലേ ‘നേരേചൊവ്വേ’ കടന്നു പോകില്ല. അഥവാ ചരിഞ്ഞു കടന്നു പോകാമെന്ന് വച്ചാല്‍ തന്നെ വിക്കി* വശത്തു നിന്ന് തള്ളിക്കൊടുക്കണം. അപ്പോള്‍ ചോദ്യം വിക്കി ആരെന്നല്ലേ? അതിനിതു വരെ ഞങ്ങളെല്ലാം തല പുകഞ്ഞിരുന്നാലോചിച്ചിട്ടും ഒരു ഉത്തരം കിട്ടിയിട്ടില്ല. ഈയിടെയാണ് ഇവര്‍ തമ്മിലുള്ള കല്യാണം നടന്നത്. സിവില്‍ മാര്യേജ്. ഇംഗ്ലീഷ്കാരു പോലും ആദ്യമായാണ് ഇത്തരം ഒരു മാര്യേജില്‍ പങ്കെടുക്കുന്നതെന്ന് അവരുടെ ചില പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഡ്യൂട്ടി ആയതിനാല്‍ എനിക്കതില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും ഇവര്‍ എന്തു വേഷമായിരിക്കും ഇട്ടത് എന്ന ആകാംക്ഷ എനിക്ക് മറച്ച് വയ്ക്കാന്‍ കഴിഞ്ഞില്ല. കല്യാണത്തിന് പങ്കെടുത്തിട്ട് വന്ന ഒരു കറമ്പി പെണ്ണിനോടും ഒരു വെളുമ്പി പെണ്ണിനോടും ഞാനീ സംശയം ചോദിച്ചു. രണ്ടുപേരും ബ്രൈഡല്‍ ഡ്രെസ്സില്‍ ആയിരുന്നത്രേ. ഒരാളെയെങ്കിലും ഗ്രൂമിന്റെ വേഷത്തില്‍ കാണാമെന്ന് വിചാരിച്ച് കല്യാണം കൂടാന്‍ പോയ കറമ്പികുട്ടി നിരാശയോടെ വെളുമ്പിക്കുട്ടിയോട് ചോദിച്ചു. 'Who is the man and who is the lady between them' . മൂക്കും വായും പൊത്തി ചിരി അടക്കി കൊണ്ട് വെളുമ്പിക്കുട്ടി പറഞ്ഞു 'They both are ladies'. ‘'But one should be a man. isnt it' ‘സ്ഥാപിത ചിന്താഗതികളെ മാറ്റാന്‍ കറമ്പികുട്ടിക്കു കഴിയണില്ല. അതിനെ സാധൂകരിക്കാന്‍ പിന്നെ അവര്‍ തമ്മില്‍ നടത്തിയ ചോദ്യോത്തരങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടേണ്ടതാണെങ്കിലും അതെന്നെ ഓര്‍മിപ്പിച്ചത്, കാളിദാസന്‍ കാളിക്ഷേത്രത്തില്‍ ദേവിയെ കാണാന്‍ ചെന്നിട്ട്, ദേവിയെ കാണാതെ ക്ഷേത്രത്തിനകത്തു കയറി ഇരുന്നതും പിന്നീട് ദേവി തിരിച്ചു വന്നപ്പോള്‍ അടഞ്ഞ വാതിലിനകത്ത് ആളുണ്ടെന്ന് തോന്നിയിട്ട് നടത്തിയ, ഇതിനോട് ഏതാണ്ടൊക്കെ സമാനമായ ഒരു ചോദ്യോത്തര പംക്തിയുമാണ്.എന്തൊക്കെയായാലും ആ കടയില്‍ കൂടി സുഗമമായ ഒരു യാത്ര സിസ്റ്റര്‍ മേരിക്ക് സാധ്യമല്ല എന്നുള്ളത് മൂന്നു തരം. കടക്കാരന്‍ ചിലപ്പോള്‍ സിസ്റ്ററില്‍ നിന്ന് ഹെവി ഡ്യൂട്ടി ഈടാക്കാനും മതി.&lt;br /&gt;&lt;br /&gt;&lt;br /&gt;അവിടത്തെ സാധനങ്ങളുടെ ബാഹുല്യം കണ്ട്, അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണല്ലൊ എന്നൊക്കെ കലപിലാന്നു മലയാളത്തില്‍ പറഞ്ഞ് അവിടന്നും ഒന്നും വാങ്ങാതെ കൌണ്ടറുകാരനെ മൈന്റ് പോലും ചെയ്യാതെ പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പരുക്കന്‍ സ്വരത്തില്‍ ഒരു മലയാളകൊഞ്ചല്‍ ‘എന്തെങ്കിലും സഹായിക്കണോ?” നമ്മുടെ ഗൌണ്ടര്‍, അല്ല കൌണ്ടര്‍ ആണ്. ഭഗവാനേ ഇയാള്‍ക്ക് മലയാളം അറിയാമായിരുന്നോ? ആള്‍ ശ്രീലങ്കന്‍. പക്ഷെ മലയാളം സിനിമകള്‍ കാണാറുണ്ടത്രേ. ഗ്രാമര്‍ മിസ്റ്റേക്സ് ഒണ്ടെങ്കിലെന്താ. അയാള്‍ ഞങ്ങളോട് മലയാളത്തിലാണ് മുഴുവന്‍ സംസാരിച്ചത്. ശ്രീലങ്കനായ ഒരാളില്‍ നിന്നും മലയാളം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നൊക്കെ പറഞ്ഞും പറയാതെ വിഴുങ്ങിപ്പോയ മലയാളം കമന്റുകള്‍ക്ക് മനസ്സാ നന്ദി പറഞ്ഞും അവിടന്നും ഊരി ഏതാണ്ട് വൈകുന്നേരത്തോടെ പരിക്കുകളൊന്നും പറ്റാതെ റൂമണഞ്ഞു&lt;br /&gt;&lt;br /&gt;*പേരുകള്‍ മുഴുവനായും വ്യാജന്‍&lt;br /&gt;&lt;a class="link" href="http://lakzkumar.blogspot.com/2008/05/blog-post_24.html#comments" target="_blank"&gt;18 comments&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2806332122572462576-7864998772626006881?l=kaalindeetheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/7864998772626006881/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2806332122572462576&amp;postID=7864998772626006881' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/7864998772626006881'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/7864998772626006881'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/2008/05/blog-post_335.html' title='ചില കലപിലകള്‍ [യു.കെ ദിവസവിശേഷങ്ങള്‍]'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-2806332122572462576.post-8693202180910493309</id><published>2008-05-22T03:38:00.000-07:00</published><updated>2008-05-22T03:51:05.332-07:00</updated><title type='text'>ഒരു പിടി ചോറ്</title><content type='html'>ദൈവം മനുഷ്യരെ പരീക്ഷിക്കുന്നത് ഭിക്ഷക്കാരുടേയും അവശത അനുഭവിക്കുന്നവരുടേയും രൂപത്തിലായിരിക്കുമെന്ന്, അമ്മാമ്മ [അച്ചാമ്മ] ഞങ്ങള്‍ കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ പറഞ്ഞു തരുമായിരുന്നു. ഭിക്ഷക്കായി വരുന്നവര്‍ക്ക്, കയ്യില്‍ കാശൊന്നുമില്ലെങ്കില്‍ ഒരുപിടി അരിയെങ്കിലും കൊടുത്തുവിടുമായിരുന്നു അമ്മാ‍മ്മ. അച്ചാമ്മയേയും അമ്മാമ്മയേയും ‘അമ്മാമ്മ’ എന്നു തന്നെയാണ് ഞങ്ങള്‍ ചെറുപ്പത്തിലേ മുതല്‍വിളിച്ചിരുന്നത്. വിളിക്കുമ്പോള്‍ തിരിച്ചറിയാന്‍ രണ്ടുപേരേയും അവരവരുടെ സ്ഥലപ്പേര്‍ മുന്‍പില്‍ചേര്‍ത്തു വിളിക്കുമായിരുന്നു ആ‍ദ്യമൊക്കെ. അമ്മാമ്മ ഞങ്ങളുടെ മാത്രം അമ്മാമ്മയായിരുന്നില്ല,അയല്‍ക്കാരുടേയും പരിചയക്കാരുടേയും എല്ലാം അമ്മാമ്മ ആയിരുന്നു.മക്കള്‍ വളരേ ചെറുതായിരുന്നപ്പോഴേ വിധവയായതായിരുന്നു അമ്മാമ്മ. പിന്നീട് സ്വന്തം വീ‍ട്ടിലെത്തി ഇളയ ആങ്ങളയുടെ തണലില്‍ ജീവിച്ച്, പിന്നീടൊരു വിവാഹത്തിന് എല്ലാവരും നിര്‍ബന്ധിച്ചിട്ടുംതയ്യാറാകാതെ ‘എന്റെ കുഞ്ഞുങ്ങളെ കണ്ടവനെ കൊണ്ട് ചീത്ത കേള്‍പ്പിക്കാന്‍ വയ്യ’ എന്നു പറഞ്ഞ് അവര്‍ക്കായി അദ്ധ്വാനിച്ച്, അവര്‍ക്കായി ജീവിതം മാറ്റി വച്ചു അമ്മാമ്മ. പിന്നീട് മകളെ വിവാഹംകഴിച്ചയച്ച്, മകനും ജോലി ആയി, അവന്റെ കുഞ്ഞുങ്ങളുടെ മുഖങ്ങളും കണ്ട ശേഷം, സ്വന്തം മണ്ണില്‍കിടന്നേ മരിക്കൂ എന്ന ശപഥം അമ്മാമ്മ മറന്നു പോയി. അച്ഛനുമമ്മയ്ക്കും സ്ഥലം മാറ്റം കിട്ടുന്നതനുസരിച്ച് കുടുംബവും നീങ്ങുമ്പോള്‍, അമ്മാമ്മ ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു.സത്യത്തില്‍ അമ്മാമ്മ എന്ന അച്ചുതണ്ടില്‍ കറങ്ങുന്ന ചക്രത്തിന്റെ ഭാഗങ്ങള്‍ മാത്രമായി തീര്‍ന്നിരുന്നു, ഒരു കാലത്ത് ഞങ്ങളെല്ലാം. അമ്മയുടെ അമ്മയുടെ ചരിത്രവും വിഭിന്നമായിരുന്നില്ല. അമ്മാമ്മയുടെ [അമ്മയുടെ അമ്മ]ഏറ്റവുംഇളയ മകളായ എന്റെ അമ്മയ്ക്കു മുന്‍പ്, തന്റെ അഞ്ചു മക്കളേയും, അമ്മ പിറന്ന് അധികമാകുന്നതിന്മുന്‍പ് ഭര്‍ത്താവിനേയും നഷ്ടപ്പെട്ടിരുന്ന അമ്മയുടെ അമ്മയ്ക്ക്, അവരെല്ലാം ഉറങ്ങുന്ന മണ്ണു വിട്ടു മാറിനില്‍ക്കാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായി നേരിട്ട ദുരന്തങ്ങളുടെയും ഒറ്റപ്പെട്ടു പോയജീവിതത്തിന്റേയും കയ്പ്പുകളിറക്കി എന്നും സമൂഹത്തില്‍ നിന്നു പുറം തിരിഞ്ഞ്, ഏകാന്തതയിലിരുന്ന് മുറുക്കാന്‍ ചവച്ച് , ഭാവങ്ങള്‍ അധികമില്ലാത്ത ചില നിശ്ചലഛായാചിത്രങ്ങള്‍ മാത്രം എല്ല്ലാവരുടെയുംമനസ്സില്‍ അവശേഷിപ്പിച്ചിരുന്ന അമ്മയുടെ അമ്മയേക്കാള്‍, അമ്മയുടെ നാട്ടുകാര്‍ മനസ്സില്‍ചേര്‍ത്തത്, എപ്പോഴും ചിരിച്ച്, പഴം കഥകള്‍ പറഞ്ഞ്, പാട്ടുകള്‍ പാടി വയസ്സിനു തോല്‍പ്പിക്കാനാവാത്ത പ്രസരിപ്പോടെ നടന്നിരുന്ന അച്ഛന്റെ അമ്മയെ ആണ്. അമ്മയുടെ സ്ഥലത്ത് ഞങ്ങള്‍ സ്ഥിരതാമസമാക്കിയതിനു ശേഷം ആ സ്ഥലത്തോട് അമ്മാമ്മയും, തിരിച്ച് ആ നാട്ടുകാര്‍ അമ്മാമ്മയോടും അത്രയധികം ഇണങ്ങിച്ചേര്‍ന്നിരുന്നു.രാമായണമഹാഭാരതകഥകളുള്‍പ്പെടെ ഒരുപാട് പഴംകഥകളും പാട്ടുകളും എല്ലാം പറഞ്ഞുതരുമായിരുന്നു,അമ്മാമ്മ. അവയില്‍ പലതിലും ദാരിദ്ര്യവും ദൈവസ്നേഹവുമെല്ലാംവിഷയങ്ങളായിരുന്നു. ഇത് പിന്നീട് ഞങ്ങളുടെ വളര്‍ച്ചയില്‍, അവശതയനുഭവിക്കുന്നവരോട് കാണിക്കുന്ന വെറും ഒരു ദയാവായ്പ്പിനപ്പുറം അവരുടെ പ്രശ്നങ്ങളിലേക്ക് മനസ്സു കൊണ്ട് ഇറങ്ങിച്ചെല്ലാന്‍ ഞങ്ങളെ പാകപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നു. ഞങ്ങളാരേക്കാള്‍ അതിന്റെമൂര്‍ദ്ധഭാവം എന്റെ ജേഷ്ഠനിലായിരുന്നു. ചേട്ടന്റെ, മാസാവസാനം കാലിയായി പോകുന്ന പോക്കറ്റിനെകുറിച്ച് ‘സ്വന്തം കാര്യത്തിനെങ്കിലും ബാക്കിയെന്തെങ്കിലും അവന്‍ കാണണ്ടേ’ എന്ന് അമ്മ വേവലാതിപ്പെടുമ്പോള്‍, വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങളും മാസത്തില്‍ ഒരിക്കല്‍ മാത്രം നിറയുന്ന പേഴ്സിന്റെ വലിപ്പവും തമ്മില്‍ ഒത്തുപോകുന്നതിനുള്ള കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കുമിടയില്‍ചേട്ടന്റെയത്രയും നിസ്വാര്‍ത്ഥരാവാന്‍ സാധിക്കാത്തത്, ഞങ്ങളുടെ ഒരു ന്യൂനതയല്ലേയെന്ന് ഞാന്‍സ്വയം കുറ്റപ്പെടുത്താറാണ് പതിവ്. ദൈവസാന്നിധ്യം മനസ്സിനെ തൊടുന്ന നന്മയുടെ ഇത്തരംകണക്കുകളൊന്നും കൂട്ടിവച്ചിട്ടില്ലെകിലും വര്‍ഷങ്ങള്‍ക്കു മുന്‍പ്, എരിഞ്ഞു തീരാറായ ഒരു പ്രാണന്റെപൊരിയുന്ന വയറിന് ഒരുപിടി ചോറു കൊടുക്കാന്‍ കഴിയാതിരുന്നതിന്റെ കുറ്റബോധം ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ശയ്യാവലംബിയാകും വരെ അമ്മാമ്മയെ കുത്തി നോവിച്ചിരുന്നു. ആ ഓര്‍മ്മകള്‍ ഇന്നും വേട്ടയാടുന്ന ഞങ്ങളേയും.&lt;br /&gt;&lt;br /&gt;കുറച്ചു വീടുകള്‍ക്ക് അപ്പുറം താമസിച്ചിരുന്ന ഒരു മീന്‍‌കച്ചവടക്കാരനായിരുന്നു ഗോപാലന്‍‌ചേട്ടന്‍. മീന്‍കച്ചവടമില്ലാത്തപ്പോള്‍ എന്തു കൂലിപ്പണിക്കും പോകുമായിരുന്നു.. അമ്മാമ്മയോട് വളരേഇഷ്ടമുണ്ടായിരുന്ന നാട്ടുകാരിലൊരാളും അമ്മാമ്മയുടെ ‘സ്ഥിരം പറ്റുപടി’ മീന്‍‌കാരനുമായിരുന്നു ഇദ്ദേഹം. തലയില്‍ വളച്ചു ചുറ്റിവച്ച ഒരു തോര്‍ത്തിനു മുകളില്‍ അലൂമിനിയത്തിന്റെ വലിയ മീന്‍‌ചരുവം വച്ച് ഒരു പ്രത്യേകകൂവി വിളിയോ‍ടെ വരുന്ന ഗോപാലന്‍‌ചേട്ടന്റെ കൂക്ക് ദൂരെ നിന്നു കേള്‍ക്കുമ്പോള്‍ തന്നെ അമ്മാമ്മ ചട്ടിയും കാശുമായി തയ്യാറായിരിക്കും. വീടിന്റെ മുന്നിലുള്ള, അക്കാലത്ത് ചെങ്കല്ലായിരുന്ന റോഡിന്റെ ഓരത്ത് മീന്‍ ചരുവം ഇറക്കി വച്ച്, അമ്മാമ്മയോട്  കുശലം പറഞ്ഞ് മീനും തന്നിട്ട് പോകുമായിരുന്ന ഗോപാലന്‍‌ചേട്ടനെ പിന്നീട് പല വൈകുന്നേരങ്ങളിലും കാണുന്നത്, അല്‍പ്പം മിനുങ്ങി, മെല്ലെ വേച്ചു നടന്ന്, ചുണ്ടില്‍ വ്യക്തമല്ലാത്ത ഒരു നാടന്‍പാട്ടും കയ്യില്‍ എരിയുന്ന ബീഡിയുമായി പോകുന്നതാണ്. മിനുങ്ങുമെങ്കിലും ഗോപാലന്‍‌ചേട്ടന്‍ ആര്‍ക്കും ഒരു ഉപദ്രവവുമായിരുന്നില്ല. ഭാര്യയും രണ്ടു മക്കളുമായിരുന്നു ഗോപാലന്‍‌ചേട്ടനുണ്ടായിരുന്നത്. മൂത്ത മകളും കുടുംബവും അധികം അകലെയല്ലാതെ താമസിച്ചിരുന്നു. ചെറുപ്പത്തിലെ തന്നെ മദ്യത്തിന് വല്ലാതെ അടിപ്പെട്ടുപോയിരുന്ന ഇളയ മകന്റെ വഴിവിട്ട നടപ്പിന് ഗോപാലന്‍‌ചേട്ടന്‍ കണ്ട പരിഹാരം അവനെ കല്ല്യാണം കഴിപ്പിക്കുക എന്നതായിരുന്നു. എന്നാല്‍ പിന്നീട് കഞ്ചാവിനും കൂടി അടിപ്പെട്ട അയാളുടെ മര്‍ദ്ദനം താങ്ങാനാവാതെ ഭാര്യ കൈക്കുഞ്ഞുമായി ജീവരക്ഷാര്‍ത്ഥം സ്വന്തം വീട്ടിലേക്ക് പോയി. കഞ്ചാവിന്റെ ലഹരി മനുഷ്യനെ ആ പേരിനര്‍ഹനല്ലാതാക്കുമെന്ന് എന്നെ പഠിപ്പിച്ച ആദ്യ ഉദാഹരണമായിരുന്നു ഇയാള്‍. ഒരു പണിക്കും പോകാതെ കഞ്ചാവിന്റെ ലഹരിയില്‍ മുഴുവനായി അടിമപ്പെട്ട്, അതിനുള്ളപണം കണ്ടെത്താന്‍ വീട്ടുപകരണങ്ങളും പെറുക്കി വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍, അതിനെ എതിര്‍ത്ത ഗോപാലന്‍‌ചേട്ടനേയും ഭാര്യയേയും അയാള്‍ നിഷ്കരുണം മര്‍ദ്ദിച്ചു. പിന്നീട് ലഹരിയുടെ പുറത്ത് മാതാപിതാക്കളെ പുലഭ്യം പറയുന്നതിലും മര്‍ദ്ദിക്കുന്നതിലും അയാള്‍ മറ്റൊരു ലഹരി കണ്ടെത്തി.ഉപദ്രവം സഹിക്കാനാവാതെ ഗോപാല‌ചേട്ടന്റെ ഭാര്യ അടുത്തുള്ള മകളുടെ വിട്ടിലേക്ക് താമസം മാറ്റി.ഈ വിഷമഘട്ടത്തിലും, താന്‍ കൂടെ മകള്‍ക്കും, ഒരുപാടു വയറുകള്‍ക്ക് അഷ്ടിക്കുള്ള വക ഒറ്റക്കുകണ്ടെത്തേണ്ട മകളുടെ ഭര്‍ത്താവിനും ഒരു ഭാരമാകാന്‍ ഗോപാലന്‍‌ചേട്ടന്റെ അഭിമാനം സമ്മതിച്ചില്ലഎന്നു തോന്നുന്നു. മകന്റെ പുലഭ്യം കേട്ട്, അവന്റെ ഉപദ്രവങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി നടന്ന്അയാള്‍ അവിടെ തന്നെ ജീവിച്ചു. പിന്നീട് ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാകണം, എന്റെമനസ്സിലെ ഗോപാലന്‍‌ചേട്ടന്റെ ചിത്രം ചുമച്ച്, പണിയൊന്നും ചെയ്യാനാവാത്തത്ര അവശതയില്‍ അസ്ഥിയും തോലും മാത്രമായി മാറിയത്. അപ്പോഴും സ്വന്തം വീട്ടില്‍ തന്നെയാണ് അദ്ദേഹംതാമസിച്ചിരുന്നത്. ആ വീടിന്റെ ഒന്നോ രണ്ടോ മുറികള്‍ മാത്രമാണ് അപ്പോള്‍ ബാക്കിയുണ്ടായിരുന്നത്. ബാക്കിയെല്ലാം മകന്‍ ഇടിച്ച് തകര്‍ത്തിരുന്നു. ഇപ്രകാരം മകന്‍ പിശാചിന്റെ രൂപം പ്രാപിക്കുന്നസമയങ്ങളില്‍ എതിര്‍ക്കാനോ അതു കണ്ടു നില്‍ക്കാനോ ആകാതെ, ഗോപാലന്‍‌ചേട്ടന്‍ ഇറങ്ങിഎങ്ങോട്ടെങ്കിലും നടന്നു കളയുമായിരുന്നു. ചിലപ്പോള്‍ അന്തിയുറക്കവും ഏതെങ്കിലും കടത്തിണ്ണകളിലാവും. മകന്‍ ഇല്ല എന്നുറപ്പു വരുത്തിയിട്ടേ വീട്ടിലേക്ക് ചെല്ലുമായിരുന്നുള്ളു. തീരെ പറ്റാതാകുമ്പോള്‍ വല്ലപ്പോഴും മകളുടെ അടുത്തു പോയി ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ മകള്‍ ഇങ്ങോട്ട് ഭക്ഷണം കൊണ്ട് വന്നു കൊടുക്കുകയോ ചെയ്യുമായിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം ഉച്ച കഴിഞ്ഞ്, അച്ഛനുമമ്മയും ജോലിക്കു പോയിട്ട്, വീട്ടില്‍ ഞങ്ങള്‍ കുട്ടികളും അമ്മാമ്മമാരും മാത്രമുള്ള സമയത്ത്, ഗോപാലന്‍‌ചേട്ടന്‍ ഞങ്ങളുടെ വീട്ടുവാതില്‍ക്കല്‍ വന്നു. വരാന്തയില്‍ പോലും കയറാതെ മുറ്റത്തു തന്നെ കുന്തിച്ചിരുന്നിട്ട് ‘ചോറിരിപ്പൊണ്ടോ അമ്മാമ്മെ’ എന്നു ചോദിച്ചു. ചോറുണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെയെല്ലാം ഭക്ഷണം കഴിഞ്ഞ സമയമായതിനാല്‍ കറികളെല്ലാം തീര്‍ന്നു പോയിരുന്നു. അച്ചാര്‍ മാത്രം കൂട്ടി എങ്ങിനെയാ ഒരാള്‍ക്ക് ഊണ് കൊടുക്കുന്നതെന്നു തോന്നിയതിനാലാവാം ‘കറിയെല്ലാം തീര്‍ന്നു പോയല്ലോ ഗോപാലാ. ഒന്നിരുന്നാല്‍ ഞാനൊരു മുട്ടയെങ്കിലും വറുത്തെടുക്കാം’ എന്ന് അമ്മാമ്മ പറഞ്ഞത്. ‘ഓ.അല്ലേല്‍ വേണ്ട അമ്മാമ്മെ’ എന്നു പറഞ്ഞ് ഗോപാലന്‍‌ചേട്ടനെണീറ്റ് സാവകാശം നടന്നു പോയി. കറിയില്ലാഞ്ഞിട്ടാകുമോ, അല്ലെങ്കില്‍ മകളുടെ വീട്ടില്‍ ചെന്ന് കഴിക്കാനായിട്ടാകുമോ എന്നീ ആശങ്കകളെല്ല്ലാം അമ്മാമ്മയ്ക്കുണ്ടായിട്ടുണ്ടാകാം. ഒന്നും പറയാതെ അയാള്‍ പോകുന്നത് നോക്കി നില്‍ക്കുക മാത്രമാണ് അമ്മാമ്മ ചെയ്തത്. കൂടെ ഞങ്ങളും.പിറ്റെ ദിവസം രാവിലെ, ഗോപാലന്‍‌ചേട്ടന്‍ വീട്ടില്‍ വെറും തറയില്‍ മരിച്ചു കിടക്കുന്നു എന്ന വാര്‍ത്ത,കുട്ടികളുള്‍പ്പെടെയുള്ള എല്ലാവരുടേയും മനസ്സിന് വല്ലാത്തൊരാഘാതവും തന്നു കൊണ്ടാണ് ഞങ്ങളെ വിളിച്ചെഴുന്നേല്‍പ്പിച്ചത്. മരണത്തിനു തൊട്ടുമുന്‍പുള്ള ജീവന്റെ അവസാന എരിച്ചിലിനുംപിടച്ചിലിനുമിടയിലാണോ അദ്ദേഹം ഇവിടെ വന്ന് ഒരു പിടി ചോറു ചോദിച്ചത്? ആ എരിച്ചിലിനേയും മറികടന്ന്, ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടാവേണ്ടാ എന്ന് അദ്ദേഹത്തിന്റെ അഭിമാനം അദ്ദേഹത്തെവിലക്കിയിരിക്കുമോ? എന്തു കൊണ്ട് അദ്ദേഹം മകളുടെ അടുത്തേക്ക് പോയില്ല? അവിടെ വരെ നടന്നെത്താന്‍ കഴിയാത്തതിനാല്‍ വീട്ടിലെക്ക് പോ‍യതാണോ? ചെന്ന ഉടനെ അവിടെ വീണ് മരിച്ചോ അതോ രാത്രിയിലെപ്പോഴെങ്കിലുമോ? മരിക്കുന്നതിനു മുന്‍പ് ഒരു തുള്ളി വെള്ളം അദ്ദേഹംകുടിച്ചിട്ടുണ്ടാകുമോ? ആര്‍ക്കും ഉത്തരമറിയാത്ത ഈ ചോദ്യങ്ങള്‍ ഒരുപാടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഞങ്ങളുടെ മനസ്സിനെ മുറിച്ച് രക്തം കിനിയിപ്പിക്കുന്നു. അന്ന് ഒരുപിടി ഭക്ഷണം അദ്ദേഹത്തിന് കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇവയില്‍ പല ചോദ്യങ്ങളും ഞങ്ങളുടെ മാനസ്സില്‍ ഉദിക്കുകയേ ഇല്ലായിരുന്നു. ബാക്കി ചോദ്യങ്ങളെ കുറ്റബോധമില്ലാതെ ഞങ്ങള്‍ക്ക് മറക്കാനും കഴിയുമായിരുന്നു. ഇന്ന് എന്തൊക്കെ ചെയ്തു എന്ന് വന്നാലും ഈ കുറ്റബോധത്തിന് അതൊന്നും ഒരുപരിഹാരമാവാത്തതെന്തേ എന്ന് ഖേദപൂര്‍വം ഓര്‍ക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2806332122572462576-8693202180910493309?l=kaalindeetheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/8693202180910493309/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2806332122572462576&amp;postID=8693202180910493309' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/8693202180910493309'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/8693202180910493309'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/2008/05/blog-post_22.html' title='ഒരു പിടി ചോറ്'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-2806332122572462576.post-7261012279361662085</id><published>2008-05-09T04:36:00.000-07:00</published><updated>2008-05-18T04:38:24.708-07:00</updated><title type='text'>കിട്ടാതെ പോയ....</title><content type='html'>തൊണ്ണൂറുകളുടെ ആദ്യത്തിലേപ്പോഴോ ആണെന്നു തോന്നുന്നു, എന്റെ അമ്മ ഒരു സര്‍ക്കാര്‍ താലൂക്ക് ആസ്പത്രിയില്‍ നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന സമയം. ഒരു ദിവസം ഉച്ചയോടടുത്ത് ഒരു ശിപായി വന്ന്, ഹോസ്പിറ്റല്‍ സുപ്രണ്ട് അമ്മയോട് പെട്ടെന്ന് ഒന്ന് സൂപ്രണ്ടിന്റെ മുറിയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടതായി അറിയിച്ചു. അമ്മ അവിടെ എത്തുമ്പോള്‍ അതേ ആസ്പത്രിയിലെ ജോലിക്കാരായ ഒരു നേഴ്സും ഒരു നേഴ്സിങ് അസിസ്റ്റന്റും സൂപ്രണ്ടിന്റെ മുറിയിലുണ്ടായിരുന്നു. സൂപ്രണ്ടിനെ കൂടാതെ മുറിയിലുണ്ടായിരുന്ന നാലാമനെ അമ്മക്ക് തീരെ പരിചയമില്ല. ഒരു നാല്‍പ്പതിനടുത്ത് വയസ്സ് തോന്നിക്കുന്ന, ചടച്ച, ലുങ്കിയും ഷര്‍ട്ടുമിട്ട ഒരു മനുഷ്യന്‍. ‘ദാ, നിങ്ങള്‍ പറഞ്ഞ പേരില്‍ ഈ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന മൂന്നാമത്തെ ആളും എത്തി. ഇതാണോ ആളെന്ന് നോക്ക്.’ പ്രശ്നമൊന്നുമില്ല എന്ന മട്ടില്‍ അമ്മയെ നോക്കി കണ്ണിറുക്കി ചിരിച്ചിട്ട് സൂ‍പ്രണ്ട് ആ മനുഷ്യനോട് ചോദിച്ചു. അമ്മയുടെ അതേ പേരുകാരായ മറ്റു രണ്ടു പേരുടെ മുഖങ്ങള്‍ അമ്മ അപ്പോഴാണ് ശ്രദ്ധിച്ചത്. അനാവശ്യമായി അലോസരപ്പെടുത്തിയതിന്റെ ഒരു ദേഷ്യഭാവം അവരുടെ മുഖത്തുണ്ടായിരുന്നു.‘ഇതല്ല. വേറൊരു .......സിസ്റ്ററാ’ അയാള്‍ പറഞ്ഞു‘എന്റെ അറിവില്‍ താന്‍ പറഞ്ഞ പേരില്‍ ഈ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന മൂന്നേ മൂന്നു പേര്‍ ഇവരാണ്. ഇനിയും തനിക്ക് ആളെ കണ്ടുപിടിക്കണമെങ്കില്‍ ഏതെങ്കിലും പോലീസ്‌സ്റ്റേഷനില്‍ ചെന്ന് പരാതിപറയ്’ എന്നു പറഞ്ഞിട്ട് സൂപ്രണ്ട് അയാളെ പറഞ്ഞു വിട്ടു.ജോലിക്കിടയില്‍ വിളിപ്പിക്കേണ്ടി വന്നതില്‍ ക്ഷമ പറഞ്ഞു കൊണ്ട് സൂപ്രണ്ടാണ് കാര്യങ്ങള്‍ ഈ മൂന്ന് ‘വിവാദ’ പേരുകാരോട് വെളിപ്പെടുത്തിയത്. മൂന്നു നാലു ദിവസങ്ങള്‍ക്കു മുന്‍പ്, അപ്പോള്‍ അവിടെ നിന്നിറങ്ങിപ്പോയ അയാള്‍, ആയിടെ പരിചയപ്പെട്ട ഒരു സ്ത്രീയുമായി ഒരു ഹോട്ടല്‍ മുറിയില്‍ അന്തിയുറങ്ങിയത്രേ. അവര്‍ അയാളോട് പറഞ്ഞത്, അവര്‍ അമ്മ ജോലി ചെയ്യുന്ന അതേ ആസ്പത്രിയില്‍ നേഴ്സ് ആണെന്നും അവരുടെ പേര്‍ ‘......’ ആണെന്നും. [അമ്മയുടെയും മറ്റ് രണ്ട് സ്റ്റാഫിന്റേയും പേര്‍ തന്നെ]. തന്റെ ‘ചാര്‍ജി’നു പുറമേ അഡ്വാന്‍സ് ആയി നല്ലൊരു സംഖ്യയും വാങ്ങി, അന്നു വൈകിട്ടും കാണാമെന്ന ഉറപ്പില്‍ ടി.കക്ഷി രാവിലെ സ്ഥലം വിട്ടു. അന്നു വൈകിട്ടോ അതിനടുത്ത ദിവസങ്ങളിലോ ഒന്നും പ്രത്യക്ഷപ്പെടാതായപ്പോഴാണ് തന്റെ കാശും അടിച്ചു മാറ്റി മേല്‍പ്പറഞ്ഞ ‘സിസ്റ്റര്‍’ മുങ്ങി എന്ന് ഇദ്ദേഹത്തിന് മനസ്സിലായത്. ആളെ കയ്യോടെ പിടിച്ച് കാശ് തിരികെ വാങ്ങാന്‍ പുറപ്പെട്ടതാണ് ഈ മാന്യന്‍. നല്ല തിരക്കുള്ള, സാമാന്യം വലിയ ആ ആസ്പത്രിയില്‍ ‘ആളെ’ അന്വേഷിച്ച് തേരാപാരാ നടന്ന ഈ മനുഷ്യന്‍ അവസാ‍നം സൂപ്രണ്ടിന്റെ മുറിയിലേക്ക് എത്തിക്കപ്പെടുകയായിരുന്നു. അന്ന് വൈകീട്ട് ഈ സംഭവം അമ്മ വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ ‘ഇവനെയൊക്കെ അടിച്ച് കയ്യും കാലും ഒടിക്കുകയാണ് വേണ്ടത്’എന്ന് പറഞ്ഞാണ് അച്‌ഛന്‍ പ്രതികരിച്ചത്. അമ്മയുടെ പേരുകാരായ, അമ്മയേക്കാള്‍ ചെറുപ്പക്കാരായ മറ്റ് രണ്ടു പേരുടെ ഭര്‍ത്താക്കന്മാരും ഏതാണ്ട് ഇതേ രീതിയിലാണ് പ്രതികരിച്ചത് എന്നറിയാന്‍ കഴിഞ്ഞു. പക്ഷെ എനിക്ക് ആ ‘മാന്യ’ന്റെ ‘സത്യസന്ധത’യില്‍ അല്‍പ്പം ആദരവാണ് തോന്നിയത്. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ നഷ്ടപ്പെട്ട കാശ് , എന്നൊരു പടുബുദ്ധി തോന്നിയിട്ട് അയാള്‍ അവരെ ആരെയെങ്കിലും ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍...പല പകല്‍മാന്യന്മാര്‍ക്കും മാന്യതയുടെ ആ ലേബല്‍ ഉള്ളിടത്തോളമുള്ള ബലം പിടുത്തമേ ഉള്ളു. ഒരിക്കല്‍ അത് നഷ്ടപ്പെട്ടാല്‍ പിന്നെ എത്രടം വരെ അധ:പ്പതിക്കുന്നതിനും അവര്‍ക്ക് ഒരു മടിയും കാണില്ല. അവിടന്നും താഴ്ന്ന്, മുഴുവന്‍ മുങ്ങിയാല്‍ കുളിരില്ല എന്ന അവസ്ഥയില്‍ ഒരു അന്തോം കുന്തോം ഇല്ലാതെ അടക്കുന്ന മേല്‍ പറഞ്ഞ പോലത്തെ ഒരു മാന്യദേഹത്തിന് , വേണമെങ്കില്‍ ‘എന്തും’ പറയാമായിരുന്നു.പ്രബുദ്ധരാണ് നമ്മള്‍ മലയാളികള്‍. 'Seeing is believing' എന്ന തത്വത്തില്‍ വിശ്വസിക്കുന്നവര്‍. ഭാവനാസമ്പന്നരാണ് പലരും. 'Behind the curtain' കാര്യങ്ങളെ കുറിച്ച് ഒരുപാട് ഭാവനാസൃഷ്ടികള്‍ ഉണ്ടാക്കാനും അറിയാം. അയാള്‍ മറിച്ചെന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അതില്‍ എന്തെങ്കിലും വാസ്തവമുണ്ടായ്ക്കൂടേ എന്നും തീയില്ല്ലാതെ പുകയുണ്ടാകുമോ എന്നും ഒരു ആവറേജ് മലയാളി ചിന്തിക്കും. വിശ്വാസത്തേയും അവിശ്വാസത്തേയും വേര്‍തിരിച്ചിരിക്കുന്നത് വളരേ നേര്‍ത്ത ഒരു സ്തരം കൊണ്ടാണ്&lt;br /&gt;Posted by lakshmy at &lt;a class="timestamp-link" title="permanent link" href="http://lakzkumar.blogspot.com/2008/05/blog-post_12.html" rel="bookmark"&gt;10:44&lt;/a&gt; &lt;a class="comment-link" onclick="" href="http://www.blogger.com/comment.g?blogID=1555881043045499018&amp;amp;postID=4487073124786186222"&gt;21 comments&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2806332122572462576-7261012279361662085?l=kaalindeetheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kaalindeetheeram.blogspot.com/feeds/7261012279361662085/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2806332122572462576&amp;postID=7261012279361662085' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/7261012279361662085'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2806332122572462576/posts/default/7261012279361662085'/><link rel='alternate' type='text/html' href='http://kaalindeetheeram.blogspot.com/2008/05/blog-post.html' title='കിട്ടാതെ പോയ....'/><author><name>lakshmy</name><uri>http://www.blogger.com/profile/15597494203701203009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_H1kFJQ9Ot2A/StpCLIz7EnI/AAAAAAAAAMU/rd523nu-CRk/S220/Image0066.jpg'/></author><thr:total>9</thr:total></entry></feed>
